കൊറോണ വ്യാപനം പ്രതിദിനം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൊറോണ ചികിത്സ ഇനി വീട്ടിൽ ആരംഭിക്കാം എന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പക്ഷെ വീട്ടിൽ ഇരുന്നുള്ള ചികിത്സ രോഗലക്ഷങ്ങളിലാത്ത രോഗികൾക്ക് മാത്രമേ അനുവദിക്കുകയുള്ളു. ഈ വൈറസിന് നിലവിൽ മരുന്ന് ഇല്ലാത്ത അവസ്ഥയിൽ വീട്ടിൽ ഇരുന്നു തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം. ഇതിനായി വീട്ടിലെ നല്ല ഭക്ഷണവും, ജീവിത രീതികളും രോഗപ്രതിരോധശേഷി ഉത്പാദിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ ആണ്. എന്നാൽ വീടുകളിൽ ചികിത്സ ആരംഭിക്കുന്നതിനു മുൻപായി പരിചയമുള്ള ഡോക്ടറുടെ സഹായ നിർദേശങ്ങൾ, ടെലിമെഡിസിൻ സംവിധാനം, അത്യാവശ്യ ഘട്ടങ്ങളിൽ ആശുപത്രികളിൽ പോകാനുള്ള വാഹന സൗകര്യം എന്നിവ മുന്നോടിയായി ഒരുക്കേണ്ടതാണ്.
വീട്ടിൽ കൊറോണ രോഗിയുണ്ടെങ്കിൽ കുട്ടികളേയും പ്രായമായവരേയും മാറ്റി താമസിപ്പിക്കുക. രോഗിക്കായി പ്രത്യേകം ഒരുക്കിയ മുറിയും, ശുചിമുറിയും അവർക്ക് നിർബന്ധമായി നൽകണം. കൊറോണ പോസിറ്റീവ് ആണെങ്കിലും പനി, ചുമ, ശ്വാസതടസ്സം പോലുള്ള രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമാണ് വീട്ടിൽ താമസിക്കാൻ അനുവാദമുള്ളൂ. 12 വയസ്സിൽ താഴെയുള്ള കുട്ടികളാണ് രോഗിയെങ്കിൽ രക്ഷിതാവിനും കുട്ടിക്കൊപ്പം നിൽക്കാം. പ്രമേഹം, ഹൃദ്രോഗം പോലുള്ള ഗുരുതരരോഗങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ ചികിത്സ അനുവദിക്കുന്നതല്ല.
വീട്ടിൽ ചികിത്സ നടത്തുന്നവർ ശ്രദ്ധിക്കേണ്ടത് കൃത്യമായ ഉറക്കവും, ഭക്ഷണരീതികളുമാണ്. ദിവസവും 7-8 മണിക്കൂർ ഉറങ്ങുക, സമീകൃതാഹാരം കഴിക്കുക, വെള്ളവും നന്നായി കുടിക്കണം. പനി, ചുമ, തൊണ്ട വേദന പോലുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ഉടൻ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണം. ആശാപ്രവത്തകരോടും , , ആരോഗ്യപ്രവത്തകരോടും ആരോഗ്യാവസ്ഥയെപ്പറ്റി ദിവസവും സംസാരിക്കണം. മാത്രവുമല്ല വീട്ടിൽ ചികിത്സയെടുക്കുന്നവർ മാനസികമായുള്ള ധൈര്യത്തോടുകൂടി വേണം വീട്ടിൽ കഴിയാൻ. ഉറപ്പുള്ളൊരു മനസുണ്ടെങ്കിൽ ഏതു രോഗവും നമുക്ക് ഇല്ലാതാക്കാൻ കഴിയും.















