ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കായികരംഗത്തുള്ളവരുടെ ജോലി പ്രാതിനിധ്യം വര്‍ധിപ്പിച്ചു. ഇനിമുതല്‍ 63 ഇനങ്ങളില്‍ മത്സരിച്ച കായിക താരങ്ങളെ സര്‍ക്കാര്‍ ജോലികള്‍ക്കായി പരിഗണിക്കാനാണ് തീരുമാനം. ഗ്രൂപ്പ് സി തസ്തികകളിലെ കായിക താരങ്ങളുടെ നിയമന വുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യക്തിഗത,പൊതു ആവലാതി, പെന്‍ഷന്‍ മന്ത്രാലയ ത്തിന്റെ ശുപാർശയിലാണ് സര്‍ക്കാര്‍ തീരുമാനം. ഇതുവരെ 43 കായിക ഇനങ്ങളില്‍ ഉള്ളവരെയാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ ജോലികള്‍ക്കായി പരിഗണിച്ചിരുന്നത്. ഇതിനൊപ്പം തിരഞ്ഞെടുക്കപ്പെട്ട 20 ഇനങ്ങളെ അധികമായി ചേര്‍ത്തതായി മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ ഇനങ്ങള്‍ 63 ആയി.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കായിക ഇനങ്ങളെ കേന്ദ്ര കായിക വകുപ്പാണ് തിരഞ്ഞെടുത്തത്. കേന്ദ്ര സര്‍ക്കാറിന് വേണ്ടി അണ്ടര്‍ സെക്രട്ടറി പ്രദീപ് കുമാറാണ് വ്യവസ്ഥകളില്‍ ഒപ്പുവച്ചിരിക്കുന്നത്. പ്രാദേശിക തലത്തില്‍ ഏറെ പ്രചാരമുള്ള വടംവലി, മഹാരാഷ്‌ട്രയുടെ തനത് കായിക രൂപമായ മല്‍ഖംഭ്, അന്താരാഷ്‌ട്ര ഇനങ്ങളായ റഗ്ബി, സെപാക് താക്‌റോ, സോഫ്റ്റ് ടെന്നീസ്, മോട്ടോര്‍ സ്‌പോര്‍ട്ട്‌സ് എന്നിവ പതുതായി ചേര്‍ക്കപ്പെട്ടു. ദിവ്യാംഗരായവര്‍ പങ്കെടുക്കുന്ന എല്ലാ ഇനങ്ങള്‍ക്കും മുന്‍ഗണനകിട്ടുമെന്നും കായിക മന്ത്രാലയം അറിയിച്ചു.
കായികരംഗത്തെ പ്രതിഭകള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന അവസരമാണ് തുറന്നുകിട്ടിയി രിക്കുന്നതെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ട്വിറ്ററിലൂടെ അറിയിച്ചു.
















Comments