ലലിത്പൂര്‍: നേപ്പാളിലെ പ്രസിദ്ധമായ രഥയാത്ര അലങ്കോലമാക്കി കമ്യൂണിസ്റ്റ് ഭരണകൂടം. എല്ലാവര്‍ഷവും നടക്കാറുള്ള രഥോ മചീന്ദ്രനാഥ് യാത്രയ്ക്കിടെയാണ് സൈന്യത്തിന്റെ അതിക്രമം നടന്നത്. മചീന്ദ്രനാഥ ക്ഷേത്രത്തിലെ വാര്‍ഷിക ആഘോഷമാണ് രഥയാത്ര.
കൊറോണ നിയന്ത്രണങ്ങളോടെ നടത്താന്‍ ഭരണകൂടം അനുമതി നല്കിയ രഥയാത്ര പോലീസ് ഇടയ്ക്ക് വെച്ച് തടഞ്ഞതോടെ രഥയാത്രയിലുണ്ടായിരുന്നവര് പ്രതിഷേധിച്ചതാണ് സംഭവത്തിന് കാരണം. ഇതോടെ പൊടുന്നനെ പോലീസിനെ മാറ്റി സൈന്യം രംഗത്തിറ ങ്ങുകയായിരുന്നു.
വലിയ തോതില്‍ ജനക്കൂട്ടമായി രഥയാത്രമാറിയതിനാലാണ് തടഞ്ഞതെന്നാണ് പോലീസ് പറയുന്നത്. ഭക്തർക്കുനേരെ കണ്ണീര്‍വാതകവും, ലാത്തിയും, ജലപീരങ്കിയും പ്രയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത് ലംഘിച്ചെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ രഥയാത്രയ്ക്ക് ഭരണകൂടം അനുമതി നല്‍കിയതായി ക്ഷേത്ര അധികാരികള്‍ വ്യക്തമാക്കി. ഏപ്രില്‍ 24ന് നടക്കേണ്ടിയിരുന്ന രഥയാത്ര ഇന്ത്യയിലെ ഒഡീഷ പുരി ജഗന്നാഥ രഥയാത്രയുടെ സമാന രീതിയിലുള്ള വലിയ ആഘോഷമാണ്.
Comments