ചൈന , പാക് വെല്ലുവിളികളെ നേരിടാൻ ഇന്ത്യ പ്രതിരോധ തന്ത്രങ്ങൾക്ക് മൂർച്ഛ കൂട്ടുകയാണ് . പ്രതിരോധ മേഖല ഓരോ ദിവസവും പുതിയ സംവിധാനങ്ങളും പദ്ധതികളുമാണ് ആസൂത്രണം ചെയ്യുന്നത്. ഇതിൽ ഏറെ പ്രധാനപ്പെട്ടതും , യുദ്ധമേഖലയിൽ ഇന്ത്യയ്‌ക്ക് നിർണ്ണായകമായതുമായ ബ്രഹ്മോസ് 2 വിന്റെ പരീക്ഷണമാണ് നിലവിൽ ഡി ആർ ഡി ഒ യുടെ പ്രതീക്ഷകളെ ഏറെ ഉയർത്തുന്നത്..
ഇന്ത്യയുടെ ആദ്യ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടന്നതിനു പിന്നാലെയാണ് ബ്രഹ്മോസ് 2 വിന്റെ റിപ്പോർട്ടും പുറത്തു വരുന്നത് . അതിർത്തിയിലെ സംഘർഷം ഒരോ ദിവസവും കൂടുന്നതിനിടെയാണ് ഇന്ത്യയുടെ പുതിയ പരീക്ഷണമെന്നതും ശ്രദ്ധേയമാണ്.
ഹൈപ്പർസോണിക് ആന്റി-ഷിപ്പ് മിസൈൽ നിർമാണവുമായി ഡിആർഡിഒ നിലവിൽ മുന്നോട്ട് പോകുകയാണ് . അധികം വൈകാതെ ഇതിന്റെ പരീക്ഷണം നടക്കുമെന്നാണ് സൂചന . ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ പറക്കുന്നതാണ് ബ്രഹ്മോസ് 2 . മാക് 3 ആണ് വേഗം. റഷ്യയുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത ഇത് പി -800 ഒനിക്സ് മിസൈലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ ഉയർന്ന ക്രൂസിങ് വേഗത്തിൽ എത്താൻ ഒരു റാംജെറ്റ് ഉപയോഗിക്കുന്നു.
ഒരു തരം ജെറ്റ് എൻജിനാണ് റാംജെറ്റുകൾ. എന്നാൽ ഊർജ്ജം ഉൽപാദിപ്പിക്കാൻ ആരംഭിക്കുന്നതിന് ഇത് ശബ്ദത്തിന്റെ വേഗത്തിൽ സഞ്ചരിക്കേണ്ടതുണ്ട്. ഇക്കാരണത്താൽ അവയെ വേഗത്തിലാക്കാൻ ഒരു ലോഞ്ച് ബൂസ്റ്ററും ആവശ്യമാണ്.
സൂപ്പർസോണിക് ജ്വലന റാംജറ്റിനെ സൂചിപ്പിക്കുന്ന ഒരു സ്ക്രാംജെറ്റ് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഇത് ഒരു റാംജെറ്റിനേക്കാൾ ലളിതമാണ്, പക്ഷേ ലക്ഷ്യത്തിലേക്ക് ഇതിലും വേഗത്തിൽ പോകാനും സാധ്യമാക്കും. റഷ്യൻ 3 എം 22 സിർക്കോൺ ആണ് ഹൈപ്പർസോണിക് ആന്റി-ഷിപ്പ് മിസൈലിന്റെ നിലവിലെ അളവ് കോല്‍. ഇത് ഇപ്പോൾ യുദ്ധക്കപ്പലുകളിലും അന്തർവാഹിനികളിലും സേവനത്തിലേക്ക് ഉപയോഗിക്കുന്നുണ്ട്.
ചൈനയിൽ ഹൈപ്പർസോണിക് ആന്റി–ഷിപ്പ് മിസൈൽ ഉണ്ടെന്ന് റിപ്പോർട്ടുചെയ്തിട്ടില്ലെങ്കിലും നിരവധി ആധുനിക ആയുധ പദ്ധതികളുണ്ട്. എങ്കിലും ഇന്ത്യയുടെ ഹൈപ്പർസോണിക് ആന്റി-ഷിപ്പ് മിസൈലുകൾ ചൈനീസ് നേവിക്ക് തലവേദനയാകുമെന്നുറപ്പാണ്.















