വാഷിംഗ്ടണ്‍: ബീജിംഗിനെതിരെയുള്ള അമേരിക്കന്‍ നടപടികള്‍ തുടരുന്നു. നേരത്തെ അനുവദിച്ചിരുന്ന ചൈനീസ് പൗരന്മാർക്കുള്ള 1000 വിസകൾ റദ്ദാക്കിയതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ചൈനീസ് വിദ്യാര്‍ത്ഥികളും ഗവേഷകന്മാരും നിരവധി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന കണ്ടെത്തലാണ് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്.
പ്രസിഡന്റിന്റെ പ്രഖ്യാപനമനുസരിച്ചാണ് വിസ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നത്. 1000 ചൈനീസ് പൗരന്മാര്ക്കുള്ള അനുമതി റദ്ദാക്കുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് സെപ്തംബര്‍ 8 നാണ് തീരുമാമെടുത്തത്.
ചൈനീസ് വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിരവധി പേരെ ഹൈറിസ്ക് കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നത്. ഇതില്‍ ഗവേഷകരും വിവരസാങ്കേതിക രംഗത്തുള്ളവരുമാണ് കൂടുതല്‍. എന്നാല്‍ അമേരിക്കയില്‍ പഠനത്തിനായി വിസ നല്കിയിരിക്കുന്നവരില് ഇവരുടെ ശതമാനം വളരെ കുറവാണെന്നും അതിനാലാണ് എണ്ണം 1000ലേക്ക് ചുരുങ്ങിയതെന്നും അമേരിക്ക പറഞ്ഞു. പ്രശസ്തമായ സര്‍വ്വകലാശാലകളിലെ പ്രൊഫസര്‍മാര്‍ അടക്കം അമേരിക്കയില്‍ നിന്നും കാലാകാലങ്ങളായി രഹസ്യങ്ങള്‍ ചൈനയ്ക്ക് കൈമാറിയിരുന്നു.
Comments