അറബിക്കടലിന് നടുവിൽ തലയെടുപ്പോടെ മുരുട് ജൻജീര കോട്ട
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അറബിക്കടലിന് നടുവിൽ തലയെടുപ്പോടെ മുരുട് ജൻജീര കോട്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 02:21 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ സ്വന്തം ഭാരതം എന്നും വിസ്മയങ്ങളുടെ നാടാണ്. ഒരുപക്ഷേ മറ്റേതൊരു രാജ്യത്തുള്ളതിനെക്കാളും മനോഹരവും അത്ഭുതവും നിറഞ്ഞ നിരവധി ചരിത്ര സ്മാരകങ്ങൾ നമ്മുടെ ഭാരതത്തിൽ തന്നെയാണുള്ളത് എന്ന് നിസ്സംശയം പറയാം. ഓരോ ചരിത്ര സ്മാരകങ്ങളുടെയും നിർമ്മിതികൾ നമ്മെ അതിശയിപ്പിക്കും എന്ന് തീർച്ച. അത്തരത്തിലൊരു നിർമ്മിതിയെയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. അറബിക്കടലിന് നടുവിൽ തലയെടുപ്പോടെ നിൽക്കുന്ന മുരുട് ജൻജീര കോട്ടയാണ് താരം.

നിരവധി ചരിത്രമുഹൂർത്തങ്ങൾക്കും യുദ്ധങ്ങൾക്കും സാക്ഷ്യം വഹിച്ച ഈ കോട്ട മഹാരാഷ്‌ട്രയിലെ റായ്ഗഡ് ജില്ലയിലെ മുരുടിലാണ് സ്ഥിതിചെയ്യുന്നത്. ജൽ ദുർഗ്‌ കോട്ട എന്ന പേരിലും ഈ കോട്ട അറിയപ്പെടുന്നു. മുംബൈയിൽ നിന്നും 165 കിലോമീറ്റർ അകലെയുള്ള മുരുടിൽ നിന്ന് നോക്കിയാൽ കാണുന്ന ദ്വീപിലാണ് ഇന്ത്യയിലെ ഏറ്റവും ബലമേറിയ കോട്ട എന്നറിയപ്പെടുന്ന ജൻജീര കോട്ട കാണാൻ സാധിക്കുക. ദ്വീപിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഒറ്റ നോട്ടത്തിൽ കടലിൽ ഉയർന്നു വന്ന കോട്ട എന്നാണ് തോന്നുക.

കോട്ടയുടെ പേരായ ജൻജീര എന്നത് ഒരു അറബി പദം എന്നാണ് പറയുന്നത്. കൊങ്കണി ഭാഷയുമായും ഈ പദത്തിന് ബന്ധമുണ്ട്.

പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കോട്ടയ്‌ക്ക് ഏതൊരു തരത്തിലുള്ള അക്രമങ്ങളെയും പ്രതിരോധിക്കാൻ ഉള്ള ശേഷിയുണ്ട്. തിരമാലകളിൽ നിന്നും രക്ഷ നേടാൻ 40 അടി ഉയരമുള്ള മതിലുകൾ ആണ് പണിതിരിക്കുന്നത്.

മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആൾക്കാർ ആണ് ആദ്യമായി ഇവിടെ ഒരു കോട്ട നിർമ്മിക്കുന്നത്. കടൽകൊള്ളക്കാരുടെ അക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് അവർ ഇത്തരത്തിലൊരു കോട്ട നിർമ്മിക്കുന്നത്. ശേഷം അഹമ്മദാബാദ് ഭരണാധികാരിയായിരുന്ന നൈസാം ഷാഹി സുൽത്താൻ ഇത് പിടിച്ചെടുക്കുകയും അതിനായി തന്നെ സഹായിച്ച അറബികൾക്കും മറ്റും കോട്ടയുടെ ചുമതല നൽകുകയും ചെയ്തു.                                                                                                                                                                                                                                                                                                                                                                                                                കോട്ടയിലെ വൃത്താകൃതിയിൽ ഉള്ള 19 പോർച്ചുകൾ ആണ് എടുത്ത് പറയേണ്ട മറ്റൊരു ആകർഷണം. ശത്രുക്കളെ തുരത്താൻ ഉപയോഗിച്ചിരുന്ന 572 പീരങ്കികളിൽ മൂന്നെണ്ണം ഇന്നും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഈ പീരങ്കികൾക്ക് 12 കിലോമീറ്റർ ദൂരത്തേക്ക് വരെ വെടിയുതിർക്കാൻ സാധിക്കും.

                                                                                                                                                                                                                                                                   കോട്ടയുടെ വിശേഷങ്ങൾ പറയുമ്പോൾ കോട്ടയ്‌ക്കുള്ളിലെ ശുദ്ധജലം തരുന്ന രണ്ട് കുളങ്ങളെയും മറക്കാൻ പാടില്ലല്ലോ. ഇപ്പോഴും കടലിന് നടുവിലെ കോട്ടയിലെ ഈ ശുദ്ധജലകുളങ്ങൾക്ക് പിന്നിലെ രഹസ്യം കണ്ടെത്താൻ ആയിട്ടില്ല.

                                                                                                                                                                                                                                                                                മഴക്കാലത്ത് ഇവിടേക്കുള്ള യാത്രകൾ ഒഴിവാക്കുന്നത് നല്ലതാണ്. എന്തെന്നാൽ മഴക്കാലങ്ങളിൽ വലിയ തിരമാലകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് അപകടങ്ങൾക്ക് കാരണമാകും.

മുരുടിൽ നിന്നും ബോട്ട് മാർഗം വഴിയാണ് ഈ കോട്ടയിലെത്താൻ സാധിക്കുക. ഏകദേശം രണ്ടുമണിക്കൂർ കാണാൻ ഉള്ള കാഴ്ചകളുമായി ഇന്ത്യയിലെ ഏറ്റവും ബലമേറിയ കോട്ട നിങ്ങൾക്കായി കാത്തിരിക്കുന്നു.

Tags: MAHARASHTRAIndianIndian_placestraveler
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies