ബഹിരാകാശ രംഗത്തെ പുതിയ ഉയരങ്ങൾ കീഴടക്കുക എന്ന ലക്ഷ്യത്തോടെ ചാന്ദ്രദൗത്യം യുഎഇ പ്രഖ്യാപിച്ചു.2024ൽ ഉപഗ്രഹം വിക്ഷേപിക്കുന്നതോടെ അറബ് ലോകത്തെത്തന്നെ ആദ്യ ചാന്ദ്ര ദൗത്യമായിരിക്കുമിത്. 2021-2031 കാലയളവിലെ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള അവലോകനയോഗത്തിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്അടുത്ത 10 വർഷത്തേക്കുള്ള പ്രവർത്തനപദ്ധതികളും യോഗത്തിൽ വിശകലനംചെയ്തു.അന്താരാഷ്‌ട്ര ബഹിരാകാശ ഏജൻസികളുമായുള്ള പുതിയഘട്ട പ്രവർത്തനപദ്ധതികൾ ഷെയ്ഖ് മുഹമ്മദും എം.ബി.ആർ ബഹിരാകാശ കേന്ദ്രവും അവലോകനം ചെയ്തു. എമിറേറ്റ്‌സ് മാർസ് മിഷൻ, മാർസ് 2117 പദ്ധതി, യു.എ.ഇ ബഹിരാകാശ യാത്രാപദ്ധതി, യു.എ.ഇ. സാറ്റലൈറ്റ് പദ്ധതി, ബഹിരാകാശമേഖല സുസ്ഥിരതാ പദ്ധതി തുടങ്ങി അഞ്ച് പ്രധാന ഘടകങ്ങളും ചർച്ചയായി.ബഹിരാകാശ രംഗത്ത് ഇന്ത്യയുമായുള്ള സഹകരണം ഈ രംഗത്ത് യുഎഇയ്‌ക്കു മുതൽകൂട്ടാകും.
Comments