ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കമായ അടൽ ടണൽ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. രാവിലെ 10 മണിക്കാണ് ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന അടൽ ടണൽ സമുദ്ര നിരപ്പിൽ നിന്നും 3000 മീറ്റർ അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ടണലിന്റെ ഉദ്ഘാടന ചടങ്ങിനായുള്ള എല്ലാ സ്ജ്ജീകരണങ്ങളും പൂർത്തിയായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 9.02 കിലോമീറ്ററാണ് ടണലിന്റെ നീളം. മണിക്കൂറിൽ 80 കിലോമീറ്റളാണ് ടണലിനുള്ളിലെ വേഗപരിധി. ഏത് കാലാവസ്ഥയിലും പ്രതിദിനം 3000 വാഹനങ്ങൾക്ക് ടണലിലൂടെ കടന്നു പോകാൻ കഴിയും. മണാലിയിൽ നിന്നും ലേയിലേക്കുള്ള ദൂരം കുറയ്‌ക്കാനും തുരങ്കം സഹായിക്കും. മണാലിയും ലേയും തമ്മിലുള്ള ദൂരത്തിൽ 46 കിലോമീറ്ററിന്റെ കുറവാണ് തുരങ്കത്തിന്റെ വരവോടെ ഉണ്ടാകുന്നത്.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയോടുള്ള ബഹുമാനാർത്ഥമാണ് ഈ തുരങ്കത്തിന് അടൽ ടണൽ എന്ന് പേര് നൽകിയിരിക്കുന്നത്. റോഹ്തങ് ടണൽ എന്നറിയപ്പെടുന്ന അടൽ ടണൽ 3200 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. 2000 ജൂൺ മൂന്നിന് വാജ്‌പേയിയാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷനായിരുന്നു ഇതിന്റെ നിർമ്മാണ ചുമതല.
മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന ടണൽ സമുദ്രനിരപ്പിൽ നിന്ന് 3000 മീറ്റർ അടി ഉയരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. 9.02 കിലോമീറ്ററാണ് ടണലിന്റെ നീളം. മണിക്കൂറിൽ 80 കിലോമീറ്ററാണ് ടണലിനുള്ളിലെ വേഗപരിധി. ജമ്മു കശ്മീരിലെ തന്ത്രപ്രധാന മേഖലകളിലേക്ക് സൈനികരുടെ നീക്കങ്ങൾ വേഗത്തിലാക്കാനും ഈ മാർഗ്ഗം സഹായിക്കും.















