ന്യൂഡൽഹി : സൈനിക വിന്യാസത്തിന് കൂടുതൽ വേഗത നൽകുന്ന അടൽ തുരങ്കം തകർക്കുമെന്ന ഭീഷണിയുമായി ചൈന .രണ്ട് ദിവസം മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അടൽ തുരങ്കം ചൈനയ്‌ക്ക് ഏറെ ആശങ്ക ഉയർത്തുന്നതാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു . ഇതിനു പിന്നാലെയാണ് ചൈനീസ് മാദ്ധ്യമങ്ങൾ തന്നെ ഇത്തരത്തിലൊരു വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
സമുദ്രനിരപ്പിൽനിന്നു 10,000 അടി ഉയരത്തിലാണ് ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈവേ ടണലാണ് ‘അടൽ‘ . ചൈനീസ് സ്റ്റേറ്റ് മീഡിയയായ ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് തുരങ്കത്തിന് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് ലേയിലേക്കുള്ള ദൂരം ഗണ്യമായി കുറയ്‌ക്കാൻ കഴിയുമെന്നത് ശരിയാണ്. ഒരു യുദ്ധ സന്നദ്ധ തുരങ്കം, തന്ത്രപരമായ ചാനൽ എന്ന നിലയിൽ അതിന്റെ മൂല്യത്തിന് ഇന്ത്യയ്‌ക്ക് വ്യക്തമായ തന്ത്രപരമായ പ്രാധാന്യവുമുണ്ട്.
തുരങ്കം ഇന്ത്യൻ സൈനികരെ യുദ്ധകാലത്ത് വളരെയധികം സഹായിക്കും,എന്നിരുന്നാലും, ഒരു യുദ്ധസമയത്ത് പ്രത്യേകിച്ചും ഇന്ത്യയും ചൈനയും തമ്മിൽ സായുധ സംഘട്ടനം ഉണ്ടായാൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയ്‌ക്ക് ഈ തുരങ്കത്തെ തകർക്കാനും, സേവനയോഗ്യമല്ലാത്തതാക്കാനും കഴിയും . അതും ഇന്ത്യ മനസ്സിലാക്കണം- ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക ഭാഷ്യമാണ് ഇതെന്നും സൂചനയുണ്ട്.
ചൈന-ഇന്ത്യ അതിർത്തിയിൽ റോഡുകൾ, പാലങ്ങൾ, മറ്റ് സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നിർമ്മാണം ത്വരിതപ്പെടുത്തുന്നതായും അതിന്റെ ആവശ്യകത എന്താണെന്നും റിപ്പോർട്ടിൽ ചോദിക്കുന്നു .
മണാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണലിനു രാജ്യത്തിന്‍റെ പ്രതിരോധ – വിനോദസഞ്ചാര മേഖലയില്‍ നിര്‍ണായക സ്ഥാനമുണ്ട്. 10.5 മീറ്ററാണ് വീതി. ഇതിൽ ഒാരോ മീറ്റർ കാൽനടപ്പാത രണ്ടു വശങ്ങളിലും നല്‍കിയിട്ടുണ്ട്. ഓരോ 60 മീറ്ററിലും സിസിടിവി ക്യാമറകൾ. ഓരോ 500 മീറ്റര്‍ പിന്നിടുമ്പോഴും എമർജൻസി എക്സിറ്റുമുണ്ട്.















