മലപ്പുറം: വ്യാജ ഒപ്പിട്ടു വീട്ടമ്മയുടെ വിധവ പെൻഷൻ തട്ടിയ സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ പോലീസ് കേസടുത്തു. സിപിഎം നേതാവായ പൊന്നാനി സർവീസ് സഹകരണ ബാങ്ക് ട്രഷറർക്കും, പെൻഷൻ വിതരണ ചുമതല ഉണ്ടായിരുന്ന ബാങ്ക് ജീവനക്കാരനും എതിരെയാണ് പോലീസ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
പ്രദേശത്തെ മുതിർന്ന സിപിഎം നേതാവും, പൊന്നാനി സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ സുദേശൻ, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റും സഹകരണ ബാങ്ക് ബിൽ കളക്ടറുമായ രാഹുൽ വളരോടത്ത് എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. 22-)0 വാർഡ് കൗൺസിലറും പൊന്നാനി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെർപേഴ്സണുമായ ഷീനയുടെ ഭർത്താവാണ് സുദേശൻ
സിപിഎം ഭരിക്കുന്ന ബാങ്കാണ് പൊന്നാനി സർവീസ് സഹകരണ ബാങ്ക്. ആയിഷ എന്ന വീട്ടമ്മയുടെ പെൻഷനാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്.
Comments