ന്യൂഡൽഹി : ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി നേപ്പാൾ അതിർത്തിയിൽ അനധികൃതമായി മദ്രസകൾ നിർമ്മിക്കുന്നു.പാക് ഭീകര സംഘടനയായ ദാവത്-ഇ-ഇസ്ലാമിയയുടെ നേതൃത്വത്തിലാണ് മസ്ജിദുകളും,മതപഠന ശാലകളും നിർമ്മിക്കുന്നത്.
നേപ്പാളിലെ അതിർത്തി ജില്ലകളായ റൗത്ത്, പാർസ, കപിലവസ്തു, സൻസാരി, ബാര എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ മദ്രസകൾ നിർമ്മിക്കുന്നത് . വിദേശ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഇവ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
യുപിയിലെ മഹാരാജ്ഗഞ്ചിനോട് ചേർന്നുള്ള നേപ്പാളിലെ ഹത്തിയഗഡ് ഗ്രാമത്തിലും മദ്രസ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്.പാകിസ്താന്റെ മതമൗലിക സംഘടനയായ ദാവത്-ഇ-ഇസ്ലാമിയ ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് .
ഇന്ത്യയിലേയ്ക്ക് ഭീകരത മാത്രമല്ല ആയുധങ്ങളും, കള്ളനോട്ടുകളും എത്തിക്കാനുള്ള വഴിയായി പാകിസ്താൻ കാണുന്നത് നേപ്പാളിനെയാണെന്ന് മുൻ ഉത്തർപ്രദേശ് ഡിജിപി വിക്രം സിംഗ് പറഞ്ഞു. കഴിഞ്ഞ 25 വർഷമായി ഈ രീതിയിൽ നേപ്പാൾ അതിർത്തിയിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments