ഇസ്ലാമാബാദ് : മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കൊലപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ . പ്രവാചകൻ ജീവിക്കുന്നത് തങ്ങളുടെ ഹൃദയത്തിലാണെന്നാണ് സ്വകാര്യ മാദ്ധ്യമം പുറത്തുവിട്ട വീഡിയോയിൽ ഇമ്രാൻ ഖാൻ പറയുന്നത് .
“ പ്രവാചകൻ ഞങ്ങളുടെ ഹൃദയത്തിൽ വസിക്കുന്നു. അവനെ പരിഹസിക്കുമ്പോൾ, അവനെ അപമാനിക്കുമ്പോൾ അത് ഞങ്ങളെ വേദനിപ്പിക്കുന്നു. മനുഷ്യരായ നമ്മൾ ഒരു കാര്യം മനസ്സിലാക്കണം. ഹൃദയത്തിന്റെ വേദന ശാരീരിക വേദനയേക്കാൾ വളരെ വലുതാണ് . അതുകൊണ്ടാണ് മുസ്ലീങ്ങൾ അതിനോട് പ്രതികരിക്കുന്നത്. പടിഞ്ഞാറുനിന്നുള്ള ആളുകൾക്ക് പ്രവാചകനോടുള്ള വികാരം മനസ്സിലാകുന്നില്ല “ ഇത്തരത്തിലാണ് ഇമ്രാന്റെ ട്വീറ്റ്. ഒപ്പം മുഹമ്മദ് നബിയെ അപമാനിക്കുമ്പോൾ മുസ്ലീങ്ങൾ അനുഭവിക്കുന്ന വേദന യഹൂദന്മാർ അനുഭവിച്ച വേദന പോലെയാണെന്നും ഇമ്രാൻ പറയുന്നു.
തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയും ഇമ്രാൻ വിമർശിച്ചു . “ മനുഷ്യരെ വിഭജിക്കുന്നതിനുപകരം മനുഷ്യരെ ഒന്നിപ്പിക്കുന്നതാണ് ഒരു നേതാവിന്റെ മുഖമുദ്ര. കൂടുതൽ ധ്രുവീകരണവും പാർശ്വവൽക്കരണവും സൃഷ്ടിക്കുന്നത് ശരിയല്ല “ എന്നായിരുന്നു മാക്രോണിനെ വിമർശിച്ച് കൊണ്ടുള്ള ഇമ്രാന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു .
മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിൽ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിക്കുകയും , ഇസ്ലാം മതത്തെ തീവ്രവാദവുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നതിനെതിരെ ഓര്ഗനൈസേഷന് ഓഫ്ഇസ്ലാമിക് കോ -ഓപ്പറേഷനും രംഗത്തെത്തിയിരുന്നു.
ചില ഫ്രഞ്ച് നേതാക്കളിൽ നിന്നുള്ള പ്രസ്താവനകൾ മുസ്ലീം-ഫ്രഞ്ച് ബന്ധത്തെ ഹാനികരമായി ബാധിക്കുന്നതാണ് . മാത്രമല്ല ഇത് വിദ്വേഷമുണ്ടാക്കുന്നതും, പക്ഷപാതപരമായ രാഷ്ട്രീയ താൽപ്പര്യങ്ങൾ മാത്രം ലക്ഷ്യം വയ്ക്കുന്നതുമാണെന്നാണ് ഒ ഐ സിയുടെ വിമർശനം.
Comments