കൊച്ചി : സ്വർണക്കടത്ത് കേസിൽ റബിൻസിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് അന്വേഷണത്തിൽ നിർണ്ണായകമാകും. സ്വർണ്ണക്കടത്തിനു പിന്നിലെ വിദേശ ഫണ്ടിംഗും ദാവൂദ് സംഘത്തിന്റെ ഇടപെടലും തെളിയിക്കാനാവശ്യമായ വിവരങ്ങൾ റബിൻസ് ഹമീദിൽ നിന്ന് ലഭിക്കുമെന്നാണ് എൻ.ഐ.എ കരുതുന്നത്. ഫണ്ടിംഗിൽ വ്യക്തത വരുത്താൻ കഴിയുന്ന തെളിവുകളും എൻ.ഐ.എ പ്രതീക്ഷിക്കുന്നുണ്ട്.
ഫൈസൽ ഫരീദിനെക്കൂടി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ട്. ഫൈസലിനെക്കൂടി എത്തിച്ചാൽ നിർണായകമായ പല വിവരങ്ങളും ലഭിക്കും. നിലവിൽ രാജ്യാന്തര , ഭീകര ബന്ധങ്ങൾ സ്ഥിരീകരിക്കാൻ കൂടുതൽ തെളിവുകൾ ആവശ്യമാണ്. സ്വർണക്കടത്തിൽ വലിയ അന്താരാഷ്ട്ര ബന്ധം ഉറപ്പാണെങ്കിലും അതിനാവശ്യമായ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് എൻ.ഐ.എ. സുഹൃദ് രാഷ്ട്രമായ ദുബായുടെ ഉദ്യോഗസ്ഥർക്ക് അടക്കം പങ്കുള്ള കേസായതിനാൽ അതീവ ശ്രദ്ധയോടെയാണ് ഓരോ നീക്കവും.
ചോദ്യം ചെയ്യലിനു ശേഷം റബിൻസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Comments