ചെന്നൈ: ചെന്നൈ നഗരത്തില്‍ കനത്ത മഴയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളത്തിനടിയിലായി. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതാണ് കനത്ത മഴ ഉണ്ടാകുവാൻ കാരണം. ഇനിയുള്ള മണിക്കൂറുകളിലും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളായ മൈലാപ്പൂര്, എഗ്മൂര്‍,തിരുവാന്മിയൂര് എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. നുംഗംബക്കം, മീനമ്പക്കം മേഖലകളിലായി 20 സെന്റീമീറ്റര്‍ വരെ മഴ രേഖപ്പെടുത്തിട്ടുണ്ട്.
ചിലസ്ഥലങ്ങളിൽ മരങ്ങള്‍ കടപുഴകി വീണത് മുലം ഗതാഗതം തടസപ്പെട്ടു. ചെങ്കല്‍പെട്ട്, തിരുവള്ളൂര്‍, കാഞ്ചിപുരം എന്നിവിടങ്ങളില്‍ മഴ ഇപ്പോഴും തുടരുകയാണ്. വരും മണിക്കൂറുകളില്‍ റെഡ് ഹില്‍സ്, തിരുവല്ലൂര്‍, തിരുട്ടാനി എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴ ശക്തമാകുമെന്നുള്ളതിലാ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 2014 ഒക്ടോബറിന് ശേഷം ആദ്യമായാണ് ചെന്നൈ നഗരത്തില്‍ ഒരു ദിവസം ഇത്രയധികം മഴ ലഭിക്കുന്നത്.
Comments