ന്യൂഡൽഹി: സൈനിക സ്കൂള്‍ പ്രവേശനത്തിന് ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം നൽകുമെന്ന് പ്രതിരോധ സെക്രട്ടറി അജയ് കുമാർ. ഒക്ടോബർ 13ന് ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ സൈനിക സ്കൂൾ പ്രിൻസിപ്പൽമാർക്കും നൽകി. അടുത്ത അധ്യയന വർഷം മുതലാണ് ഇത് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി വിഭാഗക്കാര്‍ക്ക് 15 ശതമാനവും, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 7.5 ശതമാനവും വിരമിച്ച സൈനികരുടെ മക്കൾക്ക് 25 ശതമാനം സംവരണവും നൽകിവരുന്നുണ്ട്. ഇതിനു പിന്നാലെ ഒ.ബി.സി. വിഭാഗക്കാർക്കുളള സംവരണം നടപ്പാക്കുന്നത്.
അതെസമയം പ്രതിരോധ മന്ത്രാലയത്തിന്റെ ഈ നടപടിക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. പിന്നോക്ക വിഭാഗങ്ങളെ മുന്നോട്ട് കൊണ്ടുവരാനും സാമൂഹിക വികസനമാണ് ലക്ഷ്യമിടുന്നതെന്നും പ്രതിരോധ മന്ത്രാലയം മറുപടി നൽകി.
രാജ്യത്തെ എല്ലാം സൈനിക സ്കൂളുകളിലെ 67 ശതമാനം സീറ്റുകൾ അതത് സംസ്ഥാനത്തെ അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശത്തെ കുട്ടികൾക്കാണ്. 33 ശതമാനം ഇതരസംസ്ഥാനങ്ങളിൽ നിന്നുളളവർക്കുമാണ്. സംവരണം ഏർപ്പെടുത്തിയിരിക്കുന്ന സീറ്റുകളിലേക്ക് വിദ്യാർത്ഥികളെ ലഭിച്ചില്ലെങ്കിൽ ആ ഒഴിവുകളിലേക്ക് ജനറൽ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കും പ്രവേശനം അനുവദുക്കുന്നതാണ്.
ഹൈസ്കൂൾ മുതലാണ് സൈനിക സ്കൂളുകളിലേക്ക് പ്രവേശനമുള്ളു. മത്സരപരീക്ഷയുടെയും ആരോഗ്യക്ഷമതയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം അനുവദിക്കുന്നതെന്നും അജയ് കുമാർ കൂട്ടിചേർത്തു.
Comments