പാട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണങ്ങൾ ഇന്ന് അവസാനിക്കും.ശനിയാഴ്ച ജനവിധി തേടുന്നത് 78 മണ്ഡലങ്ങളാണ്. ഇതോടെ 243 മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകും. കിഷൻ ഗഞ്ച്, കത്തിഹാർ, മധേപുര, സുപോൾ, ദർബംഗ, മധുബനി അടക്കമുള്ള മേഖലകളിലാണ് പ്രചാരണം അവസാനിക്കുന്നത്.
ബിജെപിയുടെ പ്രചാരണപരിപാടികളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബിഹാറിൽ എത്തിയിരുന്നു. 12 റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ബിഹാറിൽ എൻഡിഎ ജയിക്കുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും സംസ്ഥാനത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ വോട്ടർമാർ തീരുമാനിച്ചു കഴിഞ്ഞെന്നും മോദി പറഞ്ഞിരുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമായിരുന്നു.
പതിനെട്ടിനാണ് വോട്ടെണ്ണൽ. ആദ്യഘട്ടത്തിൽ 55 ശതമാനവും രണ്ടാം ഘട്ടത്തിൽ 53 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. പതിനഞ്ച് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന 78 മണ്ഡലങ്ങളിൽ ആകെ 1195 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
Comments