ജനീവ: രണ്ടാം ലോകമഹായുദ്ധത്തിലെ ഇരകളാക്കപ്പെട്ടവരെ ഐക്യരാഷ്ട്രസഭ ആദരിക്കും. റഷ്യന്‍ പ്രതിനിധി സഭയ്ക്ക് മുമ്പാകെ വെച്ച പ്രമേയം സഭാ പ്രതിനിധികൾ വോട്ടിനിട്ട് അംഗീകരിച്ചു. ആകെയുള്ള 193 പ്രതിനിധികളില്‍ 40 നെതിരെ 54 വോട്ടുകള്‍ക്കാണ് പ്രമേയം പാസ്സായത്. 45 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഹാജരായിരുന്നില്ല.
75 വര്‍ഷം തികയുന്ന രണ്ടാം ലോകമഹായുദ്ധത്തിലെ ഇരകളാക്കപ്പെട്ട രാജ്യങ്ങളേയും ജനങ്ങളേയും സൈനികരേയും ആദരിക്കണമെന്നതാണ് പ്രമേയത്തിലെ വിഷയം. ഡിസംബര്‍ മാസം ഒന്നാം തിയതി ഐക്യരാഷ്ട്രസഭയുടെ പൊതുയോഗത്തിലാണ് ആദരവ് അര്‍പ്പിക്കുക.
രണ്ടാം ലോകമഹായുദ്ധത്തിലെ വിജയം ഐക്യരാഷ്ട്ര സഭയിലെ അംഗരാജ്യങ്ങള്‍ ആവേശത്തോടെ പറയുന്നതാണ്. എന്നാല്‍ നശീകരണത്തിനപ്പുറം സംരക്ഷിക്കുക എന്ന നയമാണ് ഇന്ന് ലോകത്തിനാവശ്യം. ലോകമഹായുദ്ധങ്ങളില്‍ വീരബലിദാനികളെ അനുസ്മരിക്കാനായി നിര്‍മ്മിച്ച സ്മാരകങ്ങളെല്ലാം സംരക്ഷിക്കപ്പെടണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഡിസംബര്‍ ഒന്നിന് എല്ലാ രാജ്യങ്ങളിലും ലോകമഹായുദ്ധത്തിലെ മരണപ്പെട്ടവരെ ആദരിക്കുന്ന പരിപാടികള്‍ നടത്തണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.
പ്രമേയത്തില്‍ രാഷ്ട്രീയം മുഴച്ചുനില്‍ക്കുന്ന ഒരു ഖണ്ഡിക ഒഴിവാക്കണമെന്ന ജര്‍മ്മനിയുടെ വാദം സഭ അംഗീകരിച്ചു. യൂറോപ്പിലെ രാജ്യങ്ങളുടെ ലോകമഹായുദ്ധത്തിലെ സംഭാവനകള്‍ കൂട്ടിച്ചേര്‍ക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടു. ഒപ്പം പ്രമേയത്തില്‍ ഉപയോഗിച്ചി രിക്കുന്ന ഭാഷ വളരെ ശക്തവും യൂറോപ്പിലെ പല രാജ്യങ്ങളുടെ നയങ്ങളെ അവമതിക്കു ന്നതുമാണെന്നും സഭ ചൂണ്ടിക്കാട്ടി.
ലോകചരിത്രത്തിലെ ഏറ്റവും നാശം വിതച്ച യുദ്ധമാണ് രണ്ടാം ലോകമഹായുദ്ധമെന്ന പേരില്‍ പൊട്ടിപ്പുറപ്പെട്ടത്. 8 കോടിയോളം ജനങ്ങളാണ് കൊല്ലപ്പെട്ടത്. ഇതില്‍ നാസി കൂട്ടക്കൊലയിലെ ഇരകളും ഉള്‍പ്പെട്ടതായി യു.എന്‍. ചൂണ്ടിക്കാട്ടി. 1939ല്‍ ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ചതില്‍ തുടങ്ങിയ യുദ്ധം 1945ല്‍ ജപ്പാന്റെ കീഴടങ്ങലോടെയാണ് അവസാനിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആണവാക്രമണം നടത്തിയതോടെയാണ് ലോകരാജ്യങ്ങള്‍ എല്ലാ ആക്രമണങ്ങളും നിര്‍ത്തിവെച്ച് പുനര്‍ചിന്തനത്തിന് തയ്യാറായതെന്നും സഭ പ്രമേയത്തെ അംഗീകരിച്ചുകൊണ്ട് വ്യക്തമാക്കി.
Comments