വാഷിംഗ്ടണ്‍: ചൈനയ്ക്കെതിരെ നയം കടുപ്പിച്ചത് ട്രംപാണെന്ന പ്രചാരണം തെറ്റാണെന്ന് തെളിയിക്കുകാണ് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍. ജോ ബൈഡന് ചൈനയോട് അനുഭാവപൂര്‍ണ്ണമായ നിലപാട് എടുക്കില്ലെന്ന് തന്നെയാണ് നിഗമനം. കഴിഞ്ഞ പത്തുവര്‍ഷത്തെ ബൈഡന്റെ നിലപാടുകളെയാണ് അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ വിശകലനം ചെയ്യുന്നത്. ആഗോള ശക്തിയായി നിലനില്‍ക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ മധ്യേഷ്യയിലും ഏഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും തടയിട്ടുകൊണ്ടിരുന്നത് ചൈനയാണ്. ഒപ്പം വാണിജ്യരംഗത്തെ ചൈനയുടെ തള്ളിക്കയറ്റം അമേരിക്കയെ എന്നും ചൊടിപ്പിച്ചിരുന്നുവെന്നതും ട്രംപിനെപ്പോലെ ബൈഡനും ഒരുപോലെ ബാധിക്കുന്ന വിഷയമാണ്.
2011ല്‍ വൈസ് പ്രസിഡന്റായിരിക്കേ നിരവധി തവണ ഷീ ജിന്‍ പിംഗുമായി ഇടപെട്ടിട്ടുള്ളതിനാല്‍ ബൈഡനെ വ്യക്തിപരമായി ബീജിംഗിനറിയാം എന്നു മാത്രമാണ് ആകെയുള്ള ആശ്വാസം. ട്രംപിനെക്കുറിച്ച് ചൈനയ്ക്ക് അത്ര നിശ്ചയമില്ലായിരുന്നു എന്നതുകൊണ്ട് പ്രശ്നങ്ങള്‍ പെട്ടന്ന് രൂക്ഷമായി എന്നുമാത്രം. ചൈനയുടെ വിദേശനയങ്ങള്‍ക്കെതിരെ ബൈഡന് തെരഞ്ഞെടുപ്പിലും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.
സാങ്കേതിക മേഖലയില്‍ ചൈനയെ തടഞ്ഞ ട്രംപിന്റെ അതേ നയം തന്നെ ബൈഡനും പിന്തുടരുകയാണ്. ഏഷ്യന്‍ ശക്തികളേക്കാള്‍ ബൈഡന് പ്രിയം യൂറോപ്പ്യന്‍ ക്ഷമതയിലാണ്. ഇതും ചൈനയ്ക്കാണ് ദോഷം ചെയ്യുക. പ്രതിരോധ രംഗത്തെ അമേരിക്കുടെ നയം ചൈനയ്ക്ക് ഗുണമല്ലാതെ തുടരും. ഇസ്രയേലിന്റെ സര്‍വൈലന്‍സ് സാങ്കേതിക വിദ്യകളും പ്രതിരോധ രംഗത്തെ മികച്ച ഉപകരണങ്ങളും അമേരിക്കയ്ക്ക് പ്രിയങ്കരമാണ്. പെസഫിക്കില്‍ ഇന്ത്യയുടെ സാന്നിദ്ധ്യവും ജപ്പാന്റെ സഹകരണവും അമേരിക്കയിലെ ഭരണപ്രതിപക്ഷങ്ങൾ ഒരുപോലെ സ്വാഗതം ചെയ്തതാണ്. ഈ കാരണങ്ങളാലാണ് ബൈഡന്റെ വരവോടെ ചൈനയ്ക്ക് ഒരു ഗുണവുമുണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇന്ത്യയോടുള്ള അമേരിക്കയുടെ നയം അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ സ്വാധീനംകൊണ്ട് ശക്തമായി തുടരും. ഈ തെരഞ്ഞെടുപ്പിലും ഇന്ത്യൻ വംശജരുടെ സ്വാധീനം അതാണ് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. വൈദ്യശാസ്ത്ര-സാങ്കേതിക രംഗത്തെല്ലാം ഇന്ത്യയുടെ സഹായങ്ങളും ഗുണമേന്മയും അമേരിക്ക ഏറെ വിലമതിക്കുകയാണ്.
Comments