മോസ്കോ: റഷ്യയിലെ പ്രതിപക്ഷ നേതാവ് അലെക്സി നെവാല്‍നിയെ വിഷം നല്കി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് പുടിന് ഭരണകൂടം. കടുത്ത അന്താരാഷ്ട്ര എതിര്‍പ്പുകളാണ് നെവാല്‍നി വിഷയത്തില്‍ റഷ്യ ഏറ്റുവാങ്ങിയത്. സൈബീരിയിലെ വിമാനത്താവളത്തില്‍ നിന്നുള്ള യാത്രാമദ്ധ്യേ വിമാനത്തികത്ത് വച്ചാണ് നെവാല്‍നി കുഴഞ്ഞുവീണത്. വിദഗ്ധ ചികിത്സയ്ക്കായി ജര്‍മ്മനിയില്‍ കൊണ്ടു പോയതോടെയാണ് നെവാല്‍നിയെ വധിക്കാൻ ശ്രമിച്ചതാണെന്ന നിഗമനം ശക്തമായത്.
നോവിചോക് എന്ന നാഡീവ്യൂഹങ്ങളെ തളര്‍ത്തുന്ന രാസവസ്തുവാണ് നെവാല്‍നിയുടെ ഉള്ളിലെത്തിയത്. നെവാല്നിക്ക് വിഷബാധയേറ്റത് റഷ്യന്‍ ഭരണകൂടം അറിഞ്ഞാണെന്ന പരാമര്‍ശം ചര്‍ച്ചയായി. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെലാ മെര്‍ക്കല്‍ പുടിനെ വിമര്‍ശിച്ചതോടെ വിഷയം കൂടുതല്‍ ചൂടുപിടിച്ചു.
നെവാല്‍നിയെ ജീവിതത്തിലേക്ക് അത്ഭുതകരമായാണ് ജര്‍മ്മന്‍ ഡോക്ടര്‍മാര്‍ തിരികെ എത്തിച്ചത്. റഷ്യയിലേക്ക് നെവാല്‍നി മടങ്ങുമെന്നറിഞ്ഞതോടെ സ്വത്ത് മരവിപ്പിക്കുന്നതടക്കം കടുത്ത നടപടികൂടി പുടിന് എടുത്തതോടെ ജര്‍മ്മനിക്ക് പുറമേ അമേരിക്കയും റഷ്യയുടെ മേല്‍ പഴിചാരി.
Comments