ഭുവനേശ്വർ : പ്രതിരോധ മേഖലയിൽ കരുത്ത് വർദ്ധിപ്പിച്ച് ഇന്ത്യ. ദ്രുത പ്രതികരണ ഉപരിതല- ഭൂതല മിസൈൽ സംവിധാനം വിജയകരായി പരീക്ഷിച്ചു. ഒഡീഷയിലെ ബലോസോറിലായിരുന്നു പരീക്ഷണം.
ചാന്ദിപൂർ ഐടിആറിൽ നിന്നും വൈകീട്ട് 3.50 ഓടെയാണ് മിസൈൽ സംവിധാനം പരീക്ഷിച്ചത്. പരീക്ഷണത്തിൽ ലക്ഷ്യമായി സ്ഥാപിച്ച വിമാനം മിസൈൽ തകർത്തതായി അധികൃതർ അറിയിച്ചു.
ബാറ്ററി മൾട്ടിഫിക്കേഷൻ റഡാർ, ബാറ്ററി സർവൈലൻസ് റഡാർ, ബാറ്ററി ബാറ്ററി കമാന്റ് പോസ്റ്റ് വെഹിക്കിൾ, മൊബൈൽ ലോഞ്ചർ എന്നിവ അടങ്ങിയ സംയുക്ത മിസൈൽ സംവിധാനം ഡിആർഡിഒയാണ് നിർമ്മിച്ചത്. കവചിത വാഹനങ്ങളെ വ്യോമാക്രമണത്തിൽ നിന്നും പ്രതിരോധിക്കുന്നതിനുവേണ്ടിയാണ് മിസൈൽ സംവിധാനം വികസിപ്പിച്ചെടുത്തത്. ചുരുങ്ങിയ സമയത്തിൽ ലക്ഷ്യത്തെ കണ്ടെത്താനും തകർക്കാനും മിസൈൽ സംവിധാനത്തിന് സാധിക്കും.
കഴിഞ്ഞാഴ്ച പിനാക മൾട്ടി ബാരൽ റോക്കറ്റ് സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായിരുന്നു. ഇതിന് പിന്നാലെയാണ് മിസൈൽ സംവിധാനത്തിന്റെ പരീക്ഷണം വിജയിച്ചതോടെ മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തുടർച്ചയായുള്ള പരീക്ഷണങ്ങൾ വിജയിക്കുന്നതിലൂടെ പ്രതിരോധ മേഖലയിൽ വലിയ ശക്തിയായി ഇന്ത്യ മാറുകയാണ്.
Comments