കൊൽക്കത്ത : മമതയുടെ തല്ലിൽ നിന്നും രക്ഷപെടാൻ പശ്ചിമ ബംഗാളിലെ അഞ്ഞൂറോളം സി.പി.എം പ്രവർത്തകർ പാർട്ടി വിട്ടു ബി.ജെ.പിയിൽ ചേർന്നു . 500 പേരിൽ 480 പേരും സി.പി.എമ്മിൽ നിന്നുള്ളവരാണ്. പാർട്ടിയിൽ ചേർന്നവർ ബിജെപി കൊടിയുമേന്തി നിൽക്കുന്ന ചിത്രങ്ങൾ ബി.ജെ.പി ബംഗാൾ അദ്ധ്യക്ഷൻ ദിലീപ് ഘോഷ് ട്വിറ്ററിൽ പങ്കുവച്ചു.
മിഡ്നാപൂർ ജില്ലയിൽ ആർ.എസ്.പി, സി.പി.എം, സി.പി.ഐ, പി.ഡി.എസ്, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, ഐ.എൻ.ടി.യു.സി എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം നേതാക്കളും തൊഴിലാളികളും ബി.ജെ.പിയിൽ ചേർന്നു.” വെന്നാണ് ദിലീപ് ഘോഷ് ട്വീറ്റ് ചെയ്തത് .
കഴിഞ്ഞ ഒക്ടോബറില്‍ കിഴക്കന്‍ മിഡ്നാപൂരിലെ രാംനഗറില്‍ നിന്നും സി.പി.എം എം.എല്‍.എ സ്വദേശ് നായക് ബി.ജെ.പിയിൽ ചേർന്നിരുന്നു . ബംഗാളിൽ സിപിഎമ്മിനെ പ്രവർത്തിക്കാൻ പോലും അനുവദിക്കാതെ തടങ്കലിലാക്കിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് . ബംഗാളിന്റെ തെരുവുകളിൽ സിപിഎം പ്രവർത്തകരെ തൃണമൂല്‍ കോണ്‍ഗ്രസ് ഓടിച്ചിട്ട് തല്ലുന്നതും ,രക്ഷയ്ക്കായി ബിജെപി ഓഫീസുകളിൽ അഭയം പ്രാപിക്കുന്നതും പതിവാണ് . കഴിഞ്ഞ വർഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പത്രിക നൽകാൻ പോലും അനുവദിക്കാതെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സിപിഎമ്മുകാരെ റോഡിലിട്ട് തല്ലിയത്.
Comments