സാവോ പോളോ: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ നിര്യാണത്തിൽ വൈകാരിക കുറിപ്പുമായി സമകാലികനും ബ്രസീൽ ഫുട്ബാൾ ഇതിഹാസവുമായ പെലെ. ഒരു ദിവസം നമുക്ക് ആകാശത്ത് ഒരുമിച്ച് കളിക്കാമെന്ന് പെലെ പറഞ്ഞു. തന്റെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെയായിരുന്നു പെലെയുടെ വികാര നിർഭരമായ കുറിപ്പ്.
ദുഃഖകരമായ വാർത്ത. എനിക്ക് എന്ററെ സുഹൃത്തിനെ നഷ്ടമായി. ലോകത്തിന് ഇതിഹാസത്തേയും. അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം ഈ വിട വാങ്ങൽ താങ്ങാനുള്ള ശക്തി നൽകട്ടെ. ഒരു ദിവസം നമുക്ക് ആകാശത്ത് ഒരുമിച്ച് കളിക്കാമെന്നും പെലെ കുറിച്ചു. ലോകകപ്പ് നേടിയ മറഡോണയുടെ ചിത്രം പങ്കുവെച്ചായിരുന്നു പെലെയുടെ കുറിപ്പ്.
ലോകം എന്നും ആരാധനയോടെ കണ്ടിരുന്ന രണ്ട് ഫുട്ബോൾ ഇതിഹാസങ്ങളായിരുന്നു പെലെയും മറഡോണയും. ഈ അടുത്തിടെയായിരുന്നു ഇരുവരും പിറന്നാൾ ആഘോഷിച്ചത്. പെലെയ്‌ക്ക് 80 തികഞ്ഞപ്പോൾ മറഡോണ അരുപതാം പിറന്നാളായിരുന്നു ആഘോഷിച്ചത്.
2000 ത്തില്‍ 20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരനായി പെലയെയും മാറഡോണയെയും സംയുക്തമായി ഫിഫ തെരഞ്ഞെടുത്തിരുന്നു.















