കോഴിക്കോട് : ലോകമാകെ ബഹുമാനിക്കുന്ന നരേന്ദ്രമോദിയുടെ ശിഷ്യനും പടയാളിയുമാണ് താനെന്ന് സുരേഷ് ഗോപി എം.പി. തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ കെട്ടിയിറക്കിയ എംപിയെന്നോ വിളിച്ചോളൂ, തനിക്ക് വിഷമമില്ല . ‘ശ്രീനാരായണഗുരുവിന്റെ ചെമ്പഴന്തിയിലെ വീട് ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട്. അതൊന്ന് പോയി നോക്കണം. അവിടെ ചാണകം കൊണ്ടാണ് തറ മെഴുകിയിരിക്കുന്നത്. അതിന് നല്ല ഉറപ്പുണ്ട്. അതാണ് നമ്മൾ. അല്ലാതെ വേറെ ചിലരെപ്പോലെ മറ്റ് പലതുമല്ല തറയിൽ മെഴുകിയത്’ കോഴിക്കോട് നടന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സുരേഷ് ഗോപി പറഞ്ഞു.
വൃത്തികെട്ട ജന്മങ്ങൾ വൃത്തികെട്ട ഭരണത്തിന് വേണ്ടി വിളംബരം എന്ന പേരിൽ നടത്തുന്ന ജൽപ്പനങ്ങളാണ് ഇതെല്ലാം . കേന്ദ്രത്തിലെ അഴിമതിരഹിത ഭരണം ഏഴാം വർഷത്തിലേക്ക് കടന്നിരിക്കുകയാണെന്നും കേരളത്തിൽ ഒരായിരം പഞ്ചായത്തുകൾ തന്നാൽ എന്താണ് ഭരണമെന്ന് കാണിച്ചുതരാമെന്നും അദ്ദേഹം പറഞ്ഞു .
കഴിഞ്ഞദിവസവും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമായിരുന്നു സുരേഷ് ഗോപി ഉന്നയിച്ചത്. വൃത്തികെട്ട ഭരണമാണ് കേരളത്തിലേതെന്നും , ഈ സർക്കാരിനെ ഒടുക്കിയേ മതിയാകൂവെന്നും ഇവരെ കാലിൽ തൂക്കി കടലിൽ കളയണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
Comments