കൊൽക്കത്ത : ബിജെപി പൊതുയോഗത്തിനിടെ ബൂത്ത് പ്രസിഡന്റിനെ തൃണമൂൽ ഗുണ്ടകൾ കൊലപ്പെടുത്തി . സെയ്കത് ഭവാൾ എന്ന യുവാവാണ് കൊല്ലപ്പെട്ടത് . പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിലെ ഹാലിഷഹറിലാണ് സംഭവം.
ബിജെപിയുടെ പൊതുയോഗത്തിനോടനുബന്ധിച്ചെത്തിയ നാട്ടുകാരോട് സംസാരിക്കവെയായിരുന്നു ഭവാളിനെതിരെയുള്ള ആക്രമണം . ആക്രമണം തടയാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കും പരിക്കേറ്റു. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് ഭവാളിനെ ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി .
മാരകമായി പരിക്കേറ്റ ഭവാളിനെ കല്യാണി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . പ്രദേശം ഇപ്പോഴും കനത്ത ജാഗ്രതയിലാണ് . സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
രണ്ട് ദിവസം മുൻപാണ് ബിജെപി ദേശീയ അധ്യക്ഷന് ജെ.പി. നദ്ദയുടെ വാഹനത്തിനു നേരെയും പശ്ചിമ ബംഗാളിൽ വച്ച് ആക്രമണമുണ്ടായത് . നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ പാർട്ടി നേതാക്കളെ കാണാനെത്തിയതായിരുന്നു നദ്ദ. ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രാമദ്ധ്യേയായിരുന്നു നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ തൃണമൂൽ ഗുണ്ടകളുടെ ആക്രമണം.അതിനു പിന്നാലെയാണ് ബിജെപിയുടെ ബൂത്ത് പ്രസിഡന്റിന്റെ കൊലപ്പെടുത്തിയിരിക്കുന്നത്.
Comments