ടെൽഅവീവ്: ഇസ്രയേലിന് പ്രതിസന്ധി സൃഷ്ടിച്ച് നെതന്യാഹു മന്ത്രിസഭ വീണ്ടും വീണു. രാജ്യത്തിനെ രണ്ടു വർഷത്തിനകം നാലാമത്തെ തെരഞ്ഞെടുപ്പിലേക്കാണ് ഭരണപ്രതിസന്ധി എത്തിനിൽക്കുന്നത്. അടുത്ത മാർച്ച് മാസം 23ന് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.
പ്രധാനമന്ത്രി നെതന്യാഹുവും സഖ്യകക്ഷിയായ ബ്ലൂ ആന്റ് വൈറ്റ് നേതാവ് ബെന്നി ഗാന്റ്സും പരസ്പരം ആരോപണങ്ങളുന്നയിച്ചതോടെയാണ് ഏഴുമാസം മാത്രം ആയുസ്സുണ്ടായിരുന്ന ഭരണകൂടം താഴെ ഇറങ്ങിയത്. ഗാന്റ്സ് മുമ്പ് നിശ്ചയിച്ചിരുന്ന ഒത്തുതീർപ്പു വ്യവസ്ഥകളിൽ നിന്ന് സ്വയം പിന്മാറിയതാണ് സംയുക്ത സഖ്യത്തിന്റെ ഭരണത്തിന് സാധുത നഷ്ടപ്പെട്ടതെന്ന് നെതന്യാഹു പ്രസ്താവനയിലൂടെ അറിയിച്ചു.
രാജ്യത്തിന്റെ അടിയന്തിര സാഹചര്യം നേരിടാൻ ഭരണത്തിൽ സഖ്യം ആവാമെന്ന തീരുമാനം 2020 ഏപ്രിലിലാണ് നെതന്യാഹുവിനോട് ചേരുമ്പോൾ ഗാന്റ്സ് എടുത്തത്. ഒന്നരവർഷത്തിന് ശേഷം പ്രധാനമന്ത്രി സ്ഥാനം വെച്ചുമാറണമെന്നും ധാരണയിലെത്തിയിരുന്നു. ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഇരു പാർട്ടി അംഗങ്ങളും തമ്മിൽ തെറ്റിയത്. തുടർന്ന് പിന്തുണ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
Comments