ഭുവനേശ്വർ : പ്രതിരോധ മേഖലയിൽ ആയുധക്കരുത്ത് വർദ്ധിപ്പിച്ച് ഇന്ത്യ. തദ്ദേശീയമായി നിർമ്മിച്ച ഉപരിതല ഭൂതല മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്തു നിന്നും വൈകീട്ടോടെയായിരുന്നു പരീക്ഷണം.
മീഡിയം റേഞ്ചിലുള്ള ഉപരിതലത്തിൽ നിന്നും വായുവിലേക്ക് തൊടുക്കാൻ കഴിയുന്ന മിസൈലിന്റെ പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത്. തറയിൽ സ്ഥാപിച്ച മൊബൈൽ ലോഞ്ചറിൽ നിന്നായിരുന്നു വിക്ഷേപണം. പരീക്ഷണത്തിനിടെ ആളില്ലാ വ്യോമ വാഹനം മിസൈൽ കൃത്യതയോടെ തകർത്തതായി അധികൃതർ അറിയിച്ചു.
ഇസ്രായേൽ എയറോസ്‌പേസ് ഇൻഡസ്ട്രീസുമായി ചേർന്ന് വികസിപ്പിച്ച മിസൈൽ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡാണ് നിർമ്മിച്ചത്. മിസൈൽ ഉപയോഗിച്ച് 50 കിലോമീറ്ററിലധികം ദൂരമുള്ള ലക്ഷ്യം ഭേദിക്കാൻ സാധിക്കും. അതിപ്രഹര ശേഷിയുള്ള മിസൈൽ വ്യോമസേനയുടെ കരുത്ത് വീണ്ടും ഉയർത്തുമെന്നാണ് വിലയിരുത്തൽ.
മിസൈൽ പരീക്ഷണത്തിനായി വലിയ മുന്നൊരുക്കങ്ങളാണ് അധികൃതർ നടത്തിയിരുന്നത്. മുൻകരുതൽ എന്നോണം ബലാസോർ ജില്ലയിലെ 8,100 ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.
Comments