ന്യൂഡൽഹി: മൂന്നാം ബാച്ച് റഫേൽ വിമാനങ്ങൾ ഉടൻ ഇന്ത്യയിലെത്തും. ഫ്രാൻസിൽ നിന്നും മൂന്ന് വിമാനങ്ങളാണ് ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങാനായി പുറപ്പെട്ടിരിക്കുന്നത്. ഇതോടെ ഇന്ത്യയുടെ പക്കലുള്ള ആകെ റഫേൽ വിമാനങ്ങളുടെ എണ്ണം 11 ആകും.
ഫ്രാൻസിൽ നിന്നും ഗുജറാത്തിലെ ജാംനഗർ വ്യോമതാവളത്തിലേക്ക് നേരിട്ടാണ് വിമാനങ്ങൾ എത്തുക. ഇതിനായി വഴിമദ്ധ്യേ ആകാശത്തു നിന്നും ഇന്ധനം നിറയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. യു.എ.ഇ വ്യോമസേനയുടെ എയർ ബസ് മൾട്ടി റോൾ ട്രാൻസ്പോർട്ട് ടാങ്കറാണ് റഫേലുകൾക്ക് ഇന്ധനം നിറയ്ക്കാനെത്തുക.
36 റഫേൽ വിമാനങ്ങൾക്കായുള്ള കരാറിലാണ് 2016 ൽ ഫ്രാൻസുമായി ഇന്ത്യ ഒപ്പുവെച്ചത്. 59,000 കോടി രൂപയുടേതാണ് കരാർ. കഴിഞ്ഞ ജൂലൈ 29 ന് വിമാനങ്ങളുടെ ആദ്യ ബാച്ച് എത്തി. പിന്നീട് നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം രണ്ടാം ബാച്ചും എത്തി. ആദ്യ ബാച്ചിൽ മൂന്ന് വിമാനങ്ങളും, രണ്ടാം ബാച്ചിൽ അഞ്ച് വിമാനങ്ങളുമാണ് ഇന്ത്യയിൽ എത്തിയത്. മാർച്ചിൽ മൂന്ന് റഫേൽ വിമാനങ്ങൾ കൂടി വ്യോമസേനയുടെ ഭാഗമാകും.
Comments