ന്യൂഡൽഹി: അതിർത്തിയിൽ കുറേ മാസങ്ങളായി പിന്മാറുന്നു എന്നാണ് ചൈനയുടെ അവകാശവാദം. ഇവിടെ എങ്ങോട്ടാണ് മാറുന്നതെന്ന് മനസിലാ കുന്നില്ലെന്ന് കൃത്യമായി ഒരു വിവരവും ഇല്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനക്കെതിരെയാണ് എ.ഐ.എം.ഐ.എം നേതാവ് അസാദുദ്ദീൻ ഒവൈസിയുടെ വിമർശനം.
ചൈന കയറിയെന്ന് കരുതുന്ന ദെസ്പാംഗ്. ഡേംചുക്, ഗാൽവാൻ മേഖലകളുടെ അവസ്ഥയെന്താണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കണം. 2020 ഏപ്രിൽ മാസത്തെ നിലയിലേക്കാണോ നിലവിൽ പിന്മാറുന്നതെന്ന് ഉറപ്പില്ല. ഒന്നും മനസ്സിലാകുന്നില്ല. അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ എന്താണ് സംഭവിക്കുന്നതെന്ന എല്ലാ വിവരവും കേന്ദ്രസർക്കാർ നൽകണമെന്നും ഒവൈസി പറഞ്ഞു.
‘പിന്മാറ്റം എന്ന് ഇരുസൈന്യവും പറയുന്നുണ്ട്. ശക്തമായ ആയുധങ്ങളും മിസൈലും വിന്യസിച്ചിരിക്കുമ്പോൾ പിന്മാറ്റം എന്നാൽ എന്താണ്. ഫിംഗർ എട്ടിൽ സൈന്യം പെട്രോളിംഗ് നടത്തുന്നു എന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. ഇപ്പോൾ പറയുന്നു ഫിംഗർ ഫോറിൽ പട്രോളിംഗ് നടത്തുമെന്ന്. ഇതെല്ലാം വലിയ ആശയക്കുഴപ്പമുണ്ടാക്കുകയാണ്’ ഒവൈസി പറഞ്ഞു.
Comments