റായ്പൂർ: ഛത്തീസ്ഗഡിൽ ബൈക്ക് ആംബുലൻസ് സേവനം ആരംഭിച്ച് സിആർപിഎഫ്. അടിയന്തര സാഹചര്യങ്ങളിൽ സൈനികർക്ക് വൈദ്യസഹായം ലഭ്യമാക്കാനായാണ് സിആർപിഎഫ് ബൈക്ക് ആംബുലൻസ് സേവനം ആരംഭിച്ചത്. സിആർപിഎഫ് ഡയറക്ടർ ജനറൽ എപി മഹേശ്വരിയാണ് സർവ്വീസ് ഉദ്ഘാടനം ചെയ്തത്. രക്ഷിത എന്നാണ് സേവനത്തിന്റെ പേര്.
കമ്യൂണിസ്റ്റ് ഭീകര മേഖലയിലുള്ള സൈനികർക്ക് ഈ ബൈക്കുകൾ സഹായകമാകുമെന്നാണ് സിആർപിഎഫ് വ്യക്തമാക്കുന്നത്. ഉൾപ്രദേശങ്ങളിലും വന മേഖലകളിലും വെച്ച് പരിക്കേൽക്കുന്ന ജവാന്മാർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ ബൈക്ക് ആംബുലൻസുകൾക്ക് കഴിയും.
സിആർപിഎഫും ഡിആർഡിഒയും ഇൻസ്റ്റിറ്റൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈയ്ഡ് സയൻസും സംയുക്തമായാണ് ബൈക്ക് ആംബുലൻസ് വികസിപ്പിച്ചിരിക്കുന്നത്. റോയൽ എൻഫീൽഡ് ക്ലാസിക് ബൈക്കുകളാണ് ബൈക്ക് ആംബുലൻസുകളായി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇവാക്വേഷൻ സീറ്റും ഹാൻഡ് ഇമ്മൊബിലൈസറും ഹാർനസ് ജാക്കറ്റും ബൈക്ക് ആംബുലൻസിൽ ഉണ്ട്. ഓക്സിജൻ കിറ്റ്, അഡ്ജസ്റ്റബിൽ ഫുട്റെസ്റ്റ്, ഹാൻഡ് ആൻഡ് ഫുട് സ്ട്രാപ്പ് എന്നിവയെല്ലാം ബൈക്കിലുണ്ട്.
Comments