ന്യൂഡൽഹി: അതിർത്തിയെ സംഘർഷഭൂമിയാക്കിയത് ചൈനയുടെ നീക്കമാ ണെന്ന് ജനറൽ നരവാനേ. അതിർത്തിയിൽ ചൈന നടത്തിയ കടന്നുകയറ്റ ശ്രമം വിശ്വാസരാഹിത്യത്തിന്റെ ഏറ്റവും വലിയ തെളിവാണെന്നും കരസേനാ മേധാവി ആരോപിച്ചു. ഉഭയ കക്ഷി സമ്മതപ്രകാരം ചൈനയുടേയും ഇന്ത്യയുടേയും സൈനിക വിഭാഗം അതിർത്തിയിൽ നിന്നും പിന്മാറുന്നതിനിടെയാണ് കരസേനാ മേധാവിയുടെ വിമർശനം.
കിഴക്കൻ ലഡാക്കിലെ പാഗോംഗ്സോ തടാകക്കരയിൽ നിന്നും ഫിംഗർ പോയിന്റുകളിൽ നിന്നും ചൈനയുടെ പിന്മാറ്റം ഇന്ത്യൻ സേന ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. അതിർത്തിയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ നിന്നും ഇനി ഇന്ത്യൻ സൈന്യം ഒരു കാരണവശാലും പിന്മാറില്ല. ചൈനയെ കൃത്യമായി നിരീക്ഷിക്കാൻ ചില മേഖലകളിലെ സാന്നിദ്ധ്യം ഏറെ നിർണ്ണായകമാണെന്നും നരവാനേ പറഞ്ഞു.
പെസഫിക് മേഖലയിൽ ചൈനയുണ്ടാക്കുന്ന സമ്മർദ്ദ അന്തരീക്ഷവും നരവാനേ എടുത്തുപറഞ്ഞു. ദുർബലരാജ്യങ്ങളെ ഭീഷണിപ്പെടുത്തി തങ്ങളുടെ നിയന്ത്രണ ത്തിലാക്കുകയാണ് ചൈനയുടെ രീതി. മേഖലയിലെ അസ്വസ്ഥതയ്ക്ക് മുഖ്യകാരണം ചൈനയുടെ സൈനിക നയമാണെന്നും നരവാനേ ചൂണ്ടിക്കാട്ടി. ചൈനയുടെ അതിർത്തി റോഡുകളുടെ നിർമ്മാണം പോലും അത് കടന്നുപോകുന്ന രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കരസേനാ മേധാവി പറഞ്ഞു. ഇന്ത്യയും അമേരിക്കയുമാണ് ചൈനയുടെ തന്ത്രങ്ങൾ തിരിച്ചറിഞ്ഞ് പെരുമാറുന്നത്. മേഖലയിലെ സുരക്ഷാ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും കരസേനാ മേധാവി ചൂണ്ടിക്കാട്ടി.
Comments