കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്ക് ധരിച്ചെത്തിയവർക്ക് വിലക്ക്. കോഴിക്കോട് ജില്ലയിലെ വെള്ളിമാട് കുന്ന് ജൻഡർ പാർക്ക് ഉദ്ഘാടനത്തിൽ കറുത്ത മാസ്ക് ധരിച്ചെത്തിയവർക്കാണ് സംഘാടകർ ‘അപ്രഖ്യാപിത’ വിലക്ക് ഏർപ്പെടുത്തിയത്. കറുത്ത മാസ്ക് ധരിച്ച മാദ്ധ്യമപ്രവർത്തകരോടും മാസ്ക് മാറ്റിവെയ്ക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
കറുത്ത മാസ്ക് ധരിച്ചെത്തിയ മാദ്ധ്യമപ്രവർത്തകരോട് സുരക്ഷാ ഉദ്യോഗസ്ഥർ മാസ്ക് അഴിക്കാൻ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. പകരം മാസ്ക് നൽകാമെന്നും ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തു. എന്നാൽ മാദ്ധ്യമപ്രവർത്തകർ അതിന് തയ്യാറായില്ല. കറുത്ത മാസ്ക് ധരിച്ചു തന്നെയാണ് മാദ്ധ്യമ പ്രവർത്തകർ അകത്തേക്ക് പ്രവേശിച്ചത്.
രണ്ട് പരിശോധനാ ഗേറ്റുകളിൽ നിന്ന് മാദ്ധ്യമപ്രവർത്തകർക്ക് ഇത്തരത്തിൽ അനുഭവമുണ്ടായി. എന്നാൽ മുഖ്യമന്ത്രി ഈ സംഭവത്തെ നിഷേധിക്കുകയാണുണ്ടായത്.കറുത്ത മാസ്കിന് വിലക്കുണ്ടെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അങ്ങനെ ഒരു നിർദേശം ആരും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments