വാഷിംഗ്ടൺ: കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് പതിച്ച ധൂമകേതുവാണ് ദിനോസറുകളെ ഭൂമിയിൽ നിന്നും തുടച്ചു നീക്കിയതെന്ന് ശാസ്ത്രജ്ഞർ. ധൂമകേതു പതിച്ചതിനെ തുടർന്നുണ്ടായ അതിശൈത്യമാണ് ദിനോസർ ഉൾപ്പെടെ അക്കാലത്തുണ്ടായിരുന്ന ജീവജാലങ്ങൾ നാമവശേഷമാകാനുള്ള പ്രധാന കാരണമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.
സൗരയൂഥത്തിന്റെ അതിർത്തിയിൽ ചിതറക്കിടക്കുന്ന മഞ്ഞുപാളികളിൽ നിന്നും രൂപം കൊണ്ട ഈ ധൂമകേതു വ്യാഴ ഗ്രഹത്തിന്റെ സ്വാധീനത്താൽ ഭൂമിയിലേക്ക് പതിച്ചതായാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. 25-75 കോടി വർഷത്തിലൊരിക്കൽ ഇത്തരത്തിലുള്ള പ്രതിഭാസം സംഭവിക്കാറുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
11-81 കിലോമീറ്റർ വ്യാസമുള്ള ഒരു ധൂമകേതുവോ മറ്റേതെങ്കിലും ആകാശ വസ്തുവോ അതിവേഗതയിൽ ഭൂമിയിലേക്ക് പതിച്ച് അനിഷ്ടകരമായ പരിണിതഫലത്തിനിടയാക്കിയതിനെയാണ് ചീക്ക്ഷാലൂബ് ഇംപാക്ടർ എന്ന് പറയുന്നത്. മെക്സിക്കോയ്ക്ക് സമീപമുള്ള ചീക്ക്ഷാലൂബിൽ ആകാശ വസ്തു പതിച്ചാണ് ദിനസോർ ഉൾപ്പെടെയുള്ള നിരവധി ജീവജാലങ്ങൾ അപ്രത്യക്ഷമായത്. അതിനാലാണ് ഈ പ്രതിഭാസത്തെ ചീക്ക്ഷാലൂബ് ഇംപാക്ടർ എന്ന് വിളിക്കുന്നത്.
അതിശൈത്യ മേഖലയിൽ നിന്നെത്തുന്ന ധൂമകേതുക്കൾക്ക് ഭൂമിയ്ക്ക് സമീപമുള്ള ക്ഷുദ്രഗ്രഹങ്ങളേക്കാൾ താപനില വളരെ കുറവായിരിക്കും. സൂര്യന് സമീപം എത്തുന്ന ധൂമകേതുവിന് ബാഷ്പീകരണം നടക്കാനിടയാകുകയും ധൂമകേതുവിന്റെ ഉൾഭാഗത്ത് അതിതീവ്രമായ ചാക്രികബലം സൃഷ്ടിക്കപ്പെടുകയും വിഘടനത്തിന് ഇടയാകുകയും ചെയ്യുന്നു. സ്‌ഫോടനത്തിന്റെ ശക്തിയിൽ ആയിരക്കണക്കിന് കഷ്ണങ്ങളാകുന്ന ധൂമകേതുവിന്റെ വീഴ്ച്ച ദിനോസറുകളെ ഒന്നടങ്കം നശിപ്പിക്കാൻ ശേഷിയുള്ള കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കിയന്നൊണ് പഠനത്തിൽ വ്യക്തമാക്കുന്നത്.
ധൂമകേതുക്കളിൽ ഭൂരിഭാഗത്തിലും കാർബണേഷ്യസ് കോൺഡ്രൈറ്റ് അടങ്ങിയിട്ടുണ്ട്. ദിനോസറുകളുടെ വംശനാശ കാലഘട്ടത്തിൽ കോൺഡ്രൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഈ ധൂമകേതുവാണ് ഭൂമുഖത്തുണ്ടായിരുന്ന ജീവജാലങ്ങളെ നാമാവശേഷമാക്കിയതെന്നും ഗവേഷകർ പറയുന്നു.
Comments