തിരുവനന്തപുരം : കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഒരു ബിജെപി സ്ഥാനാർത്ഥി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് രണ്ടിടങ്ങളിൽ ജനവിധി തേടാനിറങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 89 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കിയ കോന്നിയിലുമാണ് സുരേന്ദ്രൻ പോരാട്ടത്തിനിറങ്ങുന്നത്.
വളരെ ആത്മവിശ്വാസത്തോടെയാണ് ബിജെപി തെരഞ്ഞെടുപ്പിന് നേരിടുന്നത്. സുരേന്ദ്രൻ നയിച്ച വിജയ യാത്രയിലടക്കം ഇക്കാര്യം വ്യക്തമാവുകയും ചെയ്തു. കരുത്തരായ സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. 115 മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത്.
സംസ്ഥാനത്ത് സജീവ ചർച്ചയായ നേമം മണ്ഡലത്തിൽ മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരനാണ് സ്ഥാനാർത്ഥി. മെട്രോമാൻ ഇ ശ്രീധരൻ പാലക്കാടാണ് മത്സരിക്കുക. പാർട്ടി ഏറെ പ്രതീക്ഷ വെക്കുന്ന മലമ്പുഴയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറാണ് സ്ഥാനാർത്ഥി.
സുരേഷ് ഗോപി തൃശൂരിലും, അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും ഡോ. അബ്ദുൾ സലാം തിരൂരിലും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും നടൻ കൃഷ്ണകുമാർ തിരുവനന്തപുരം സെൻട്രലിലും പികെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സികെ പത്മനാഭനാണ് സ്ഥാനാർത്ഥി.
Comments