മുംബൈ :മഹാരാഷ്ട്രയിൽ കോറോണ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുപ്പത്തിഅയ്യായിരത്തിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടിയന്തിരയോഗം വിളിച്ചുചേർത്തു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് യോഗം വിളിച്ചുചേർക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വീഡിയോ കോൺഫറൻസിംഗിലൂടെയാണ് യോഗം നടക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലാ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി സംസാരിക്കും. രോഗ പ്രതിരോധത്തിനായി സ്വീകരിച്ച മുൻകരുതൽ നടപടികൾ ജില്ലാ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കണമെന്നും ഉദ്ദവ് താക്കറെ നിർദ്ദേശം നൽകി. കൊറോണ പ്രതിരോധത്തിന് അതാത് ജില്ലകൾ സ്വീകരിച്ച പരിഹാരമാർഗ്ഗങ്ങളും പ്രതിരോധ നടപടികളും അറിയിക്കണം. ഇതു തന്നെയാണ് യോഗത്തിലെ പ്രധാന ചർച്ചാ വിഷയവും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 35, 952 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 111 രോഗികൾ മരിച്ചു. ഇതുവരെ സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 53, 795 ആയി. അതേസമയം, മഹാരാഷ്ട്രയിൽ കൊറോണ സജീവ രോഗികളുടെ എണ്ണം 2 ,62,685 ആയി. സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ നിരക്ക് നിലവിൽ 87.78% ആണ്.
മഹാരാഷ്ട്രയുടെ സാമ്പത്തിക തലസ്ഥാനമായ മ്യാനാഗ്രിയിലും നിരവധി കേസുകളാണ്റി റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൊറോണ മൂലം പതിമൂന്ന് രോഗികളാണ് ഇന്നലെ മാത്രം മരിച്ചത്. നഗരത്തിൽ ഇതുവരെ 3, 80,146 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മുംബൈയിൽ കൊറോണ ബാധിച്ച് 11, 623 പേർ മരിച്ചു.
സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധികാരണം കൊറോണ രോഗവ്യാപനം തടയുന്നതിനായുള്ള നടപടികൾ സ്വീകരിക്കുന്നതിൽ ഉദ്ദവ് താക്കറെ പരാജയപ്പെട്ടിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ രോഗവ്യാപന നിരക്ക് കുറയുമ്പോഴും മഹാരാഷ്ട്രയിൽ സ്ഥിതിഗതികൾ വ്യത്യാസമില്ലാതെ തുടരുകയാണ്.
Comments