ധാക്ക: ധാക്ക:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം നിർണായകമായി. ബംഗ്ലാദേശുമായി അഞ്ച് കരാറുകളാണ് ഒപ്പുവെച്ചത്. ബംഗ്ലാദേശിന് സമ്മാനമായി 12 ലക്ഷം ഡോസ് കൊറോണ പ്രതിരോധ വാക്സിനുകൾ പ്രഖ്യാപിച്ചതിന് പുറമെയാണ് കരാറുകൾ. രണ്ടു ദിവസമായി ബംഗ്ലാദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമാണ് കരർ ഒപ്പിടുന്ന ചടങ്ങിന് നേതൃത്വം വഹിച്ചത്. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരാണ് ഇരു ഭരണകൂടങ്ങൾക്കുമായി കരാർ ഒപ്പിട്ടത്.
ആദ്യം അയൽരാജ്യങ്ങളെന്ന ഇന്ത്യയുടെ നയന്ത്രത്തിൽ ബംഗ്ലാദേശിന് മുൻഗണന നൽകുന്ന സമീപനമാണ് കേന്ദ്രസർക്കാറിന്റേതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബഗാച്ചി പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ രണ്ടാം ദിനത്തിലാണ് സുപ്രധാന കരാറുകൾ ഒപ്പിട്ടത്. വാണിജ്യ-വ്യാപാര മേഖലകളിലെ കരാറുകളാണ് പ്രധാനമായും ഒപ്പിട്ടിരിക്കുന്നത്. ബംഗ്ലാദേശിലേക്കുള്ള ചരക്കുനീക്കം ജലപാതയിലൂടെ മാറ്റിയും എണ്ണ എത്തിക്കാൻ പൈപ്പ് ലൈൻ സംവിധാനവും ഇന്ത്യ കഴിഞ്ഞ വർഷം നടപ്പാക്കിയിരുന്നു.
Comments