മുംബൈ: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. സംസ്ഥാനത്ത് ഒട്ടാകെ രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. രാത്രി എട്ട് മണി മുതൽ രാവിലെ ഏഴ് മണിവരെയാണ് കർഫ്യൂ. ഈ സമയങ്ങളിൽ അഞ്ചോ അതിൽ അധികമോ ആളുകൾ കൂടുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ആവശ്യ സേവനങ്ങൾ മാത്രമെ കർഫ്യൂ സമയത്ത് അനുവദിക്കുകയൂള്ളൂ. വാരാന്ത്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണം. രാത്രികാല കർഫ്യൂ സമയത്ത് ഹോട്ടലുകളിൽ പാർസൽ സർവ്വീസ് മാത്രമെ അനുവദിക്കൂ എന്നും നിർദ്ദേശത്തിലുണ്ട്.
ആൾക്കൂട്ടം ഒഴിവാക്കിയുള്ള സിനിമാ ചിത്രീകരണം അനുവദിക്കും. 50 ശതമാനത്തിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി കൊണ്ടുള്ള വ്യാവസായിക പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കും, പച്ചക്കറി വിപണികളിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ അവതരിപ്പിക്കും. തിരക്കില്ലാതെ ഫിലിം ഷൂട്ടുകൾ അനുവദിക്കുമെങ്കിലും തീയേറ്ററുകൾ അടയ്ക്കുമെന്നും അധികതർ അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് ആകെ രോഗികളിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ഇന്നലെ മാത്രം അരലക്ഷത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. മരണ നിരക്കും മഹാരാഷ്ട്രയിൽ കൂടുതലാണ്. നിയന്ത്രണങ്ങളിൽ വീഴ്ച വരുത്തിയതാണ് രോഗ വ്യാപന നിരക്ക് കൂടാൻ കാരണമായതെന്ന് യോഗം വിലയിരുത്തി.
Comments