മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ വ്യാപനം കൂടുന്നതിനൊപ്പം തന്നെ ആശുപത്രി സൗകര്യങ്ങളിലും ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇത് തെളിയിക്കുന്ന ഒട്ടേറെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ നഗരത്തിലെ ഏതാനും പഞ്ചനക്ഷത്ര ഹോട്ടലുകൾ ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റാൻ ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചു. മുംബൈയിൽ മൂന്ന് വമ്പൻ ആശുപത്രികൾ തുറക്കാനും തീരുമാനം ഉണ്ട്.
കൊറോണ സെന്ററുകളാക്കി മാറ്റുന്നതിന് വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് നിരവധി പഞ്ചനക്ഷത്ര, ഫോർസ്റ്റാർ ഹോട്ടലുകൾക്ക് കത്ത് നൽകിയതായി മുൻസിപ്പൽ കമ്മീഷണർ ഐഎസ് ചാഹൽ പറഞ്ഞു. കൊറോണ ചികിത്സയ്ക്ക് വൻതോതിൽ കടക്കകൾ ലഭ്യമാകാൻ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ പ്രൊഫഷണലുകളാകും ഈ കേന്ദ്രങ്ങൾക്ക് മേൽനോട്ടം വഹിക്കുക.
മുംബൈയിലെ വ്യത്യസ്ഥ കേന്ദ്രങ്ങളായി മൂന്ന് വൻകിട ആശുപത്രികൾ ഒരുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഓരോ ആശുപത്രിയിലും രണ്ടായിരം കിടക്കകൾ വീതമുണ്ടാകും. 200 ഐസിയുകളും 70 ശതമാനം ഓക്സിജൻ സൗകര്യവുമുള്ള കിടക്കകളും ഈ ആശുപത്രിയിൽ ഒരുക്കും. ഫീൽഡ് ആശുപത്രികളായാവും ഇവ പ്രവർത്തിക്കുക. നിലവിൽ ഇത്തരത്തിൽ ഏഴ് വൻകിട ആശുപത്രികൾ മുംബൈയിൽ പ്രവർത്തിക്കുന്നുണ്ട്.
Comments