മുംബൈ: മഹാരാഷ്ട്രയിൽ ഉപയോഗിച്ച മാസ്കുകൾ കുത്തിനിറച്ച് കിടക്കകൾ നിർമ്മിച്ച ഫാക്ടറി പൂട്ടിച്ചു. പഞ്ഞി ഉൾപ്പെടെ സാധാരണയായി ഉപയോഗിക്കുന്ന വസ്തുക്കൾക്ക് പകരമാണ് മാസ്കുകൾ കിടക്ക നിർമ്മാണത്തിനായി ഉപയോഗിച്ചത്. ജാൽഗാവ് ജില്ലയിലാണ് സംഭവം.
ഫാക്ടറി ഉടമ അംജാദ് അഹമ്മദ് മൻസൂരിയ്ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കിടക്ക നിർമ്മാണ ഫാക്ടറിയിൽ നിയമ വിരുദ്ധ പ്രവർത്തനം നടക്കുന്നതായി മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇത് കണ്ടെത്തുന്നത്.
വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫാക്ടറി സന്ദർശിച്ച ഉദ്യോഗസ്ഥർ ഉപയോഗ ശൂന്യമായ മാസ്കുകൾ കുത്തി നിറച്ച് കിടക്ക നിർമ്മിച്ചിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് കമ്പനി പൂട്ടിയ അധികൃതർ ഉപയോഗിച്ച മാസ്കുകൾ കൂട്ടിയിട്ട് കത്തിച്ച് നശിപ്പിക്കുകയും ചെയ്തു.
Comments