മുംബൈ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയിൽ പരിഭ്രാന്തരാകേണ്ടെന്ന് സെൻട്രൽ റെയിൽവേ. റെയിൽവേ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ വിവിധഭാഷാ തൊഴിലാളികൾ കൂട്ടത്തോടെ സ്വന്തം നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതാണ് തിരക്കിന് കാരണം.
ഇന്ന് രാത്രി മുതൽ 15 ദിവസക്കേയ്ക്കാണ് സംസ്ഥാനത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. തുടർന്ന് സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഈ സാഹചര്യത്തിലാണ് അഭ്യർത്ഥനയുമായി റെയിൽവെ എത്തിയത്. ടിക്കറ്റ് ഉറപ്പായ ആളുകളെ മാത്രമെ സ്പെഷ്യൽ ട്രെയിനുകളിൽ കയറാൻ അനുവദിക്കു. യാത്രക്കാരെ നിയന്ത്രിക്കാൻ റെയിൽ സുരക്ഷാ സേനയേയും വിന്യസിച്ചിട്ടുണ്ട്.
ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് റെയിൽവേ സ്റ്റേഷനിൽ എത്തണമെന്നും റെയിൽവെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനം കൂടിയ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ അവശ്യ സേനവങ്ങൾക്ക് മാത്രമാണ് ഇന്ന് മുതൽ ഇളവ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണങ്ങൾ പാലിയ്ക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
मध्य की एक बार पुनःअपील
मध्य रेल द्वारा लगातार समर स्पेशल ट्रेनें चलाई जा रही है। लोगों को यह भी स्पष्ट किया जाता है कि लंबी दूरी की घोषित नियमित एवं स्पेशल ट्रेनें चलती रहेंगीं, इन सभी स्पेशल ट्रेनों में कोविड 19 के नियमों व मानदंडों के पालन हेतु केवल कन्फर्म टिकट धारक 1/2— Central Railway (@Central_Railway) April 14, 2021
Comments