നാഗ്പൂർ: കൊറോണ രോഗികളുടെ മൃതദേഹത്തിൽ നിന്ന് മൊബൈൽ ഫോണും സ്വർണാഭരണങ്ങളും മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പൂർ ആശുപത്രിയിലാണ് സംഭവം. ഗണേഷ് ഡെകേറ്റ്, ഛത്രപാൽ സോൻകുസ്രെ എന്നിവരാണ് അറസ്റ്റിലായത്.
ആശുപത്രിയിൽ കൊറോണ മൃതദേഹം പായ്ക്ക് ചെയ്യുന്നതിനായി താത്കാലികമായി നിയമിച്ചവരാണ് ഇരുവരും. ദിവസങ്ങൾക്ക് മുൻപ് കൊറോണ ബാധിച്ച് മരിച്ച പിതാവിന്റെ ഫോൺ നഷ്ടമായതായി യുവതി പരാതി നൽകിയിരുന്നു. തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്.
യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഗണേഷ് ഡെകേറ്റും ഛത്രപാൽ സോൻകുസ്രെയുമാണ് മോഷണം നടത്തിയതെന്ന് പോലീസിന് വ്യക്തമായത്. ഇവരിൽ നിന്ന് 1.68 ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ, സ്വർണം, മറ്റ് വസ്തുക്കൾ എന്നിവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
Comments