ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രി : തീവ്ര ദേശീയവാദിയായ നഫ്താലി ബെനറ്റിനെ അറിയാം
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രി : തീവ്ര ദേശീയവാദിയായ നഫ്താലി ബെനറ്റിനെ അറിയാം

Janam Web Desk by Janam Web Desk
Jun 14, 2021, 11:57 pm IST
FacebookTwitterWhatsAppTelegram

ടെൽ അവീവ് : ഇസ്രായേൽ മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പടിയിറങ്ങി. ഇനി രാജ്യത്തെ നയിക്കുന്നത് തീവ്രദേശീയ വാദി എന്നറിയപ്പെടുന്ന നഫ്താലി ബെനറ്റ്. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ  നഫ്താലി നേരത്തെ ബെഞ്ചമിൻ നെതന്യാഹുവിന്റെ അടുപ്പക്കാരനായിരുന്നു.

എട്ടോളം പാർട്ടികൾ സഖ്യം ചേർന്നാണ് നെതന്യാഹുവിനെ ഭരണത്തിൽ നിന്നും താഴെയിറക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞത്. വിശ്വാസവോട്ടെടുപ്പിലൂടെ ബെനറ്റ് അധികാരത്തിലേറുകയും ചെയ്തു. 1 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ഭരണമാറ്റം. ഇതോടെ തീവ്ര ദേശീയ പാർട്ടിയായ യമിന പാർട്ടി നേതാവ് ബെനറ്റും സഖ്യകക്ഷിയായ യായിർ ലാപിഡും ഭരണം പങ്കുവെയ്‌ക്കാൻ ധാരണയായി. ആദ്യ ഊഴം ലഭിച്ചതും ബെനറ്റിന് തന്നെ.

പലസ്തീനികളുടെ സ്വാതന്ത്ര്യത്തെ ശക്തമായി എതിർക്കുന്ന ഒരു നേതാവ് കൂടിയാണ് ബെനറ്റ്. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജെറുസലേമിലുമുള്ള ജൂതന്മാരുടെ അധിനിവേശത്തിന് ശക്തമായ പിന്തുണയാണ് ബെനറ്റ് നൽകുന്നത്. നേരത്തെ നെതന്യാഹുവിന്റെ ഭരണകാലത്ത് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ സമ്മർദ്ദം മൂലം അഭായാർത്ഥി ക്യാമ്പുകളുടെ നിർമ്മാണം നിർത്തിവെയ്‌ക്കാൻ തീരുമാനിച്ചിരുന്നു. പലസ്തീനും-ഇസ്രായേലും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടർന്നും പൊട്ടിപ്പുറപ്പെടാതിരിക്കാനാണ് അത് ചെയ്തത്. എന്നാൽ ബെനറ്റ് ഉൾപ്പെടെയുള്ള നേതാക്കൾ ഇതിനെ ശക്തമായി എതിർക്കുകയായിരുന്നു.

നെതന്യാഹുവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവ് കൂടിയായിരുന്നു ബെനറ്റ്. നെതന്യാഹുവിന്റെ സ്റ്റാഫുകളിൽ പ്രധാനിയായി രണ്ട് വർഷം ബെനറ്റ് സേവനമനുഷ്ഠിച്ചിരുന്നു. എന്നാൽ പിന്നീട് ഇവർ പിരിഞ്ഞു.

യയിർ ലാപിഡിനെ പ്രധാനമന്ത്രിയാകാൻ ഒരിക്കലും സമ്മതിക്കില്ല എന്ന് മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിന് മുൻപ് ബെനറ്റ് ഉറപ്പുനൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ 120 അംഗ പാർലമെന്റിൽ 7 സീറ്റ് മാത്രമേ ബെനറ്റിന്റെ യമിന പാർട്ടിയ്‌ക്ക് ലഭിച്ചുള്ളൂ. ഇതോടെ പ്രധാനമന്ത്രി സ്ഥാനത്തിന് വേണ്ടി യയിർ ലാപിഡുമായി ബെനറ്റ് സഖ്യത്തിലാവുകായയിരുന്നു.

തീവ്ര വലതുപക്ഷ നിലപാടിനൊപ്പം ജൂത നിലപാടുകളെ മുറുകെ പിടിക്കുന്ന ബെനറ്റിന്റെ മാതാപിതാക്കൾ അമേരിക്കയിൽ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയവരാണ്. സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ഇസ്രായേലിൽ എത്തിയ കുടുംബം ഹയ്ഫ നഗരത്തിൽ താമസം ആരംഭിച്ചു. ചെറുപ്പത്തിൽ തന്നെ രാജ്യസ്നേഹം മനസിൽ നിറഞ്ഞ ബെനറ്റ് വൈകാതെ സൈന്യത്തിൽ ചേർന്നു. മികച്ച പ്രവർത്തനത്തിലൂടെ തൊണ്ണൂറുകളിൽ കമാൻഡോ ആയി പ്രവർത്തിച്ചു. സൈന്യത്തിന്റെ പല ഓപ്പറേഷനുകളിലും നിർണായക കണ്ണിയായി. പിന്നീട് ജറുസലേമിലെത്തി ഹീബ്രു സർവകലാശാലയിലാണ് നിയമം പഠിച്ചത്. തുടർന്ന് ഐടി രംഗത്തെത്തി സ്വന്തമായി കമ്പനി സ്ഥാപിച്ചു. 2005ൽ ഈ സ്ഥാപനം 145 മില്യൺ ഡോളറിന് അമേരിക്കൻ സുരക്ഷാ സ്ഥാപനമായ ആർഎസ്എയ്‌ക്ക് വിറ്റു. യുഎസിൽ നിന്ന് മടങ്ങിയെത്തിയതോടെ ബെനറ്റിന്റെ ലക്ഷ്യം ഇസ്രായേൽ രാഷ്‌ട്രീയമായിരുന്നു. 2006ലാണ് ബെനറ്റ് രാഷ്‌ട്രീയ പ്രവേശനം നടത്തിയത്.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

മസ്കുമായി ഒരു ബന്ധവുമില്ല; സ്പേസ് എക്സുമായി സ​ഹകരിച്ചുള്ള റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ്

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പാളി! ഐസിസി അമ്പയർക്ക് ദാരുണാന്ത്യം

വാടക നൽകിയിട്ട് മാസങ്ങൾ; സിനിമ നടിയുടെ മൃത​​​​​ദേഹം അഴുകിയ നിലയിൽ; രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്

“ഭീകരവാദത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല; ഭീകരതയെയും അതിനെ പിന്തുണയ്‌ക്കുന്നവരെയും ഭാരതം ശക്തമായി എതിർക്കും”: പ്രധാനമന്ത്രി ബ്രസീലിൽ

വത്സല മുത്തശ്ശി ഇനിയില്ല! ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ‘ആന’ ചരിഞ്ഞു

Latest News

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies