തിരുവനന്തപുരം: കൊച്ചിയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച ട്രാൻസ് ജെൻഡർ അനന്യ അലക്സിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. ആത്മഹത്യയാണെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക ഫലം. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് ഡേ്ാക്ടർമാരുടെ പ്രത്യേക സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്.
ഒരുവർഷം മുൻപ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവുണ്ടോയെന്ന് അറിയാൻ ചികിത്സാ രേഖകൾ കൂടി പരിശോധിക്കണമെന്ന് പോലീസ് അറിയിച്ചു. രാവിലെ എട്ട് മണിയോടെ തന്നെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പത്തിന് പോസ്റ്റുമോർട്ടം തുടങ്ങി. പോസ്റ്റുമോർട്ടത്തിന് ശേഷം 12 മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം തുടർച്ചയായുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളിൽ അനന്യ ഏറെ അസ്വസ്ഥയായിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി. മരണം വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ കൂട്ടായ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
Comments