പാലക്കാട്: അട്ടപ്പാടിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഊര് മൂപ്പനേും മകനേയും പോലീസ് പിടികൂടിയതായി പരാതി. ഷോളയൂർ വട്ടലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകൻ മുരുകനെയുമാണ് പോലീസ് പിടികൂടിയത്. കുടുംബ തർക്കവുമായി ബന്ധപ്പെട്ട പരാതിയിലാണ് പോലീസിന്റെ നടപടി.
മുരുകന്റെ പതിനേഴുവയസുള്ള മകനെ പോലീസ് മർദ്ദിച്ചതായും പരാതിയുണ്ട്. മകന്റെ മുഖത്ത് അടിയ്ക്കുകയായിരുന്നു. സ്ത്രീകളെയടക്കം പോലീസ് ഉപദ്രവിച്ചതായി പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ വനവാസി സംഘടനകൾ പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധിക്കുകയാണ്. കൃത്യനിർവഹണം തടസപ്പെടുത്തിയതിനെ തുടർന്നാണ് മർദ്ദിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.
ചൊറിയമൂപ്പനും മകൻ മുരുകനുമെതിരായ ബന്ധുവിന്റെ പാരതി നിലിനൽക്കുന്നുണ്ട്. ഇരുവരുടേയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ മണ്ണാർകാട് കോടതിയിൽ ഹാജരാക്കും. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് സത്രീകൾ അടക്കം 10 പേരെ ഉൾപ്പെടുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments