കൊച്ചി : അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ സെസി സേവ്യർക്ക് തിരിച്ചടി. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സെസി നൽകിയ ജാമ്യാപേക്ഷയിൽ ഈ മാസം 30 ന് കോടതി വിശദമായി വാദം കേൾക്കും.
തനിക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തിയ പോലീസ് നടപടിയിൽ ദുരുദ്ദേശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെസി ഹൈക്കോടതിയിൽ ഹർജി നൽകിയത്. മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയില്ലെന്നും, സുഹൃത്തുക്കൾ ചതിയിൽപ്പെടുത്തുകയാണെന്നും സെസിയുടെ ജാമ്യാപേക്ഷയിൽ ഉണ്ട്. എന്നാൽ കേസിന്റെ ഗൗരവം കണക്കിലെടുത്ത കോടതി അറസ്റ്റ് തടയാൻ ആകില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
അഭിഭാഷകയായി ആൾമാറാട്ടം നടത്തിയതിന് സെസിയ്ക്കെതിരെ ആപ്പുഴ നോർത്ത് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണം ഭയന്ന് ഒളിവിൽ പോയ ഇവർ പിന്നീട് കീഴടങ്ങാൻ കോടതിയിൽ എത്തിയിരുന്നുവെങ്കിലും അവിടെ നിന്നും മുങ്ങുകയായിരുന്നു.
Comments