കൊൽക്കത്ത : നിർബന്ധിത വേശ്യാവൃത്തിയ്‌ക്കായി ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച യുവതിയെ രക്ഷിച്ച് അതിർത്തി സംരക്ഷണ സേന (ബിഎസ്എഫ്). സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. നോർത്ത് 24 പഗനാസ് ജില്ലയിലായിരുന്നു സംഭവം.
സ്ത്രീയെ അതിർത്തി കടത്താൻ ശ്രമിക്കുന്നതായി ഇന്റലിജൻസ് ബിഎസ്എഫിന് വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് യുവതിയെ രക്ഷിച്ചത്. യുവതിയുമായി അതിർത്തി ലക്ഷ്യമാക്കി നീങ്ങിയ പുരുഷന്മാരെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടനെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
വിവാഹ ബന്ധം വേർപെടുത്തിയ യുവതി ഏറെ നാളായി പിതാവിന്റെ സഹോദരിയ്‌ക്കൊപ്പമാണ് താമസം. ഒരു കുട്ടിയും ഉണ്ട്. പിതാവിന്റെ സഹോദരിയുടെ നിർബന്ധ പ്രകാരമാണ് ബംഗ്ലാദേശിലേക്ക് പോകാൻ ശ്രമിച്ചതെന്ന് യുവതി പറഞ്ഞു.
Comments