ഭോപ്പാൽ: വിവാഹ വാഗ്ദാനത്തിന്മേൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരല്ല ഇന്ത്യയിലെ പെൺകുട്ടികളെന്ന് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി സുബോധ് അഭ്യങ്കർ. അവിവാഹിതരായ പെൺകുട്ടികൾ ആൺകുട്ടികളുമായി ബന്ധപ്പെടുന്ന തലത്തിലേക്ക് നമ്മുടെ രാജ്യം എത്തിയിട്ടില്ല. ബലാത്സംഗ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസിന്റെ നിരീക്ഷണം.
പരസ്പര സമ്മതത്തോടെയാണ് യുവാവ് പെൺകുട്ടിയമായി ബന്ധപ്പെട്ടതെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദത്തെ എതിർത്തു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം . 2018 ഒക്ടോബർ മുതൽ പ്രതി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്.
ഇന്ത്യ ഒരു യാഥാസ്ഥിതിക സമൂഹമാണ്. അവിവാഹിതരായ പെൺകുട്ടികൾ ജാതിമത ഭേദമില്ലാതെ ആൺകുട്ടികളുമായി ബന്ധപ്പെടുന്ന പുരോഗനാത്മകായ ചിന്തയിലേക്ക് നമ്മൾ എത്തിയിട്ടില്ല. വിവാഹവാഗ്ദാനം നൽകി പ്രതി ബലാത്സംഗം ചെയ്തുവെന്ന് ആരോപിക്കപ്പെട്ട കേസ് പരിഗണിക്കവെ ആയിരുന്നു കോടതിയുടെ നിരീക്ഷണം. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീയെ നിർബന്ധിപ്പിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കൽ, പോക്സോ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
Comments