വിളിപ്പേര് പെരുച്ചാഴി ആപ്പു; കെട്ടിപ്പടുത്തത് കേരളത്തിലെ "ഡി കമ്പനി" ; കരിപ്പൂർ സ്വർണക്കടത്തിൽ വലയിലായത് നിർണായക കണ്ണി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

വിളിപ്പേര് പെരുച്ചാഴി ആപ്പു; കെട്ടിപ്പടുത്തത് കേരളത്തിലെ “ഡി കമ്പനി” ; കരിപ്പൂർ സ്വർണക്കടത്തിൽ വലയിലായത് നിർണായക കണ്ണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2021, 06:41 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കരിപ്പൂർ സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് കർണ്ണാടകയിൽ നിന്ന് പിടിയിലായ കൊടുവള്ളി കിഴക്കോത്ത് ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു എന്ന പാറക്കൽ മുഹമ്മദ് പടുത്തുയർത്തിയത് കേരളത്തിലെ ‘ഡി കമ്പനി’.വിദേശത്തുനിന്നും സ്വർണക്കളളക്കടത്ത് നടത്തി ആപ്പുവിന്റെ മാഫിയാ പ്രവർത്തനങ്ങൾക്ക് ഒരു കാലത്ത് മുംബൈ മഹാനഗരത്തെ നിയന്ത്രിച്ചിരുന്ന ദാവൂദിന്റെ ഡി കമ്പനിയുടെ പ്രവർത്തനങ്ങളുമായി സമാനതകളേറെ.

കൊലപാതക ശ്രമം അടക്കമുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരുച്ചാഴി ആപ്പുവിന്റെ അറസ്റ്റോടെ കരിപ്പൂർ സ്വർണകവർച്ചാ കേസിന്റെ നിർണായക ഘട്ടം അന്വേഷണ സംഘം പിന്നിട്ടു. ഈ കേസിലെ പ്രധാന പ്രതിയാണ് ഇയാൾ.

പിടിയിലായതോടെയാണ് ഇയാളുടെ മാഫിയാ പ്രവർത്തനങ്ങളുടെ ആഴവും പരപ്പും മനസ്സിലാക്കാൻ പോലീസിനായത്. കരിപ്പൂർ സ്വർണകവർച്ചാക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രണ്ടുമാസമായി നിരീക്ഷണത്തിലായിരുന്നു ഇയാൾ. കൊടുവള്ളിയിലുള്ള ആപ്പുവിന്റെ വീടിനുചുറ്റം സിസിടിവി ക്യാമറകളടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

കേസന്വേഷണത്തിന്റെ ഭാഗമായി വീട്ടിൽ പോലീസ് എത്തുന്ന സമയത്ത് തന്നെ ഒളിസങ്കേതത്തിൽ ഇരുന്ന് മൊബൈലിൽ നിരീക്ഷിക്കും. ഒളിവിലായിരുന്നുവെങ്കിലും ആപ്പു ‘ലൈവ് ‘ ആയിരുന്നു എന്ന് ചുരുക്കം. പോലീസിന്റെ നീക്കങ്ങൾ വീക്ഷിച്ച് അനുചരൻമാർക്ക് മാർഗനിർദ്ദേശങ്ങൾ നൽകികൊണ്ടിരുന്നു.

ഇയാളെ അന്വേഷിച്ച് വീട്ടിൽ ചെന്ന കാരണത്താൽ അന്വേഷണ ഉദ്യോഗസ്ഥരുടെ വീട്ടുകാരെ തട്ടികൊണ്ടുപോകുമെന്നും ആക്രമിക്കുമെന്നും പല തവണ ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്.

പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ശക്തമാക്കിയതോടെ ഗോവയിലേക്ക് മുങ്ങി. അവിടെ ആപ്പുവും സംഘവും ആഡംബര ഹോട്ടലുകളിലും റിസോർട്ടുകളിലും ആയിരുന്നു താമസം. സഞ്ചരിക്കാൻ വിലകൂടിയ വാഹനങ്ങളും.

പോലീസിനെ വെല്ലുവിളിച്ച് വിലസി. കസ്റ്റഡിയിലെടുക്കുമ്പോൾ വിലകൂടിയ ഐ ഫോണുകൾ, നിരവധി സിംകാർഡുകൾ എന്നിവയും കണ്ടെടുത്തു. വിദേശത്തേക്ക് കടക്കാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് കർണ്ണാടകയിലെ ബൽഗാമിൽ നിന്ന് പിടിയിലാവുന്നത്.

കൊടുവള്ളിയിലും ബെംഗളൂരിലും വയനാട്ടിലെ ചില റിസോർട്ടുകളിലും സങ്കേതങ്ങൾ പ്രവർത്തിക്കുന്നു. വിദേശത്തുനിന്ന് സ്വർണംകൊണ്ടുവരുന്നവരെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുന്നതിനും തടവിൽ പാർപ്പിക്കുന്നതിനും സങ്കേതങ്ങൾ ഉപയോഗിക്കുന്നതായി പോലീസ് പറഞ്ഞു. തീർത്തും നിഗൂഢതകൾ നിറഞ്ഞതായിരുന്നു ആപ്പുവിന്റെ പ്രവർത്തനം. ഒരേ സമയം സ്വർണക്കടത്തുകാരൻ ആയും സ്വർണകവർച്ചക്കാരൻ ആയും ഹവാല പണം ഇടപാടുകാരനായും അത് കവർച്ച ചെയ്യുന്നവനായും രംഗപ്രവേശം ചെയ്യും.

Tags: gold roberryKerala PoliceKARIPUR GOLD SMUGGLING
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies