കൊച്ചി: ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് രണ്ട് അദ്ധ്യയന വർഷങ്ങൾ പിന്നിടുമ്പോഴും കുട്ടികൾക്ക് പഠനസൗകര്യങ്ങൾ ഉറപ്പാക്കാത്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കമ്പ്യൂട്ടറും സ്മാർട്ട്ഫോണും ഇല്ലാത്തതിനാൽ കേരളത്തിൽ ഒരു കുട്ടിക്ക് പോലും ക്ലാസുകൾ നഷ്ടപ്പെടാൻ പാടില്ലെന്ന് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. പഠനോപകരണങ്ങൾ ഇല്ലാത്തതിനാൽ ക്ലാസുകൾ തടസപ്പെടുന്നുവെന്ന് കാണിച്ച് വിവിധ ജില്ലകളിലെ വിദ്യാർത്ഥികളും മാതാപിതാക്കളും സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.
പഠന സൗകര്യങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ അറിയിക്കാൻ പ്രത്യേക വെബ്സൈറ്റ് തുടങ്ങാൻ കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കുട്ടികൾക്ക് പരാതികളും ആവശ്യങ്ങളും അറിയിക്കാൻ കഴിയുന്ന തരത്തിൽ പൊതുവായ വെബ്സൈറ്റ് രൂപീകരിക്കണം. ഇതുവഴി വ്യക്തികൾ, സ്ഥാപനങ്ങൾ, വിദേശ മലയാളികൾ എന്നിവർക്കും കുട്ടികൾക്ക് വേണ്ടി സഹായങ്ങൾ ഉറപ്പാക്കാൻ സാധിക്കും. ഇക്കാര്യം ഐടി മിഷനുമായി ചർച്ച ചെയ്ത് നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു.
Comments