തിരുവനന്തപുരം: മനുഷ്യ ശരീരത്തിൽ കുറ്റവാളിയായ അവയവങ്ങൾ ഒന്നും തന്നെയില്ലെന്ന് ഹൈക്കോടതി.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളുടെ വൃക്കദാനം ചെയ്യാനുള്ള അനുമതി നിഷേധിച്ച സംഭവത്തിലാണ് കോടതിയുടെ ഈ പരാമർശം. എറണാകുളം ജില്ലാ ഓതറൈസേഷൻ കമ്മിറ്റിയാണ് അയവദാനത്തിന് അനുമതി നിഷേധിച്ചത്. ഓതറൈസേഷന്റെ തീരുമാനം കോടതി റദ്ദാക്കി. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റേതാണ് വിധി.തിരുവനന്തപുരം സ്വദേശിയായ സജീവന്റെ ഹർജിയാണ് കോടതി പരിഗണിച്ചത്. കൊല്ലം സ്വദേശിയായ ഇയാളുടെ സുഹൃത്തിനുവേണ്ടി വൃക്കദാനം ചെയ്യാനുള്ള അനുമതിയായിരുന്നു ഓതറൈസേഷൻ കമ്മിറ്റി നിഷേധിച്ചത്
അവയവദാനത്തിന് അനുമതി തേടുമ്പോൾ ക്രിമിനൽ കേസുകളിൽ പ്രതിയാണോ അല്ലയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഓതറൈസേഷൻ കമ്മിറ്റിയല്ല.മനുഷ്യശരീരത്തിൽ ക്രിമിനൽ ആയിട്ടുള്ള കരളോ വൃക്കയോ ഹൃദയമോ ഇല്ലന്ന് ഹൈക്കോടതി പറഞ്ഞു.
അവയവങ്ങൾ സ്വീകരിക്കുന്ന വ്യക്തികളിൽ ദാതാവിന്റെ ക്രിമിനൽ പെരുമാറ്റം ഉണ്ടായേക്കാമെന്ന് കരുതുന്നത് ശുദ്ധമണ്ടത്തരമാണെന്ന ഹൈക്കോടതി പരാമർശിച്ചു.ഈ കാരണങ്ങൾ ഉന്നയിച്ച് അവയവദാനം നിഷേധിക്കാനാവില്ലെന്നും കോടതി കൂട്ടിചേർത്തു. ഹർജിക്കാരന്റെ അപേക്ഷ ഒരാഴ്ചയ്ക്കകം പുന:പരിശോധിക്കാനും കോടതി ഉത്തരവിട്ടു.
Comments