സയ്യദ് അലി ഷാ ഗിലാനി പാകിസ്താന്റെ ചെരുപ്പു നക്കി
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

സയ്യദ് അലി ഷാ ഗിലാനി പാകിസ്താന്റെ ചെരുപ്പു നക്കി

Janam Web Desk by Janam Web Desk
Sep 2, 2021, 06:14 pm IST
FacebookTwitterWhatsAppTelegram

കശ്മീർ കുഴപ്പങ്ങൾക്ക് പിന്നിലെ സൂത്രശാലിയായ കുറുക്കൻ , മതഭ്രാന്തും ഭീകരവാദവും കശ്മീരി യുവാക്കളുടെ മനസ്സിലേക്ക് കയറ്റി വിട്ട് തെരുവുകളിൽ കലാപം സൃഷ്ടിച്ച തീവ്രവാദി, എല്ലാത്തിലുമുപരി പാകിസ്താന്റെ ചെരുപ്പു നക്കി , ഇതായിരുന്നു ഹൂറിയത്ത് കോൺഫറൻസ് ചെയർമാനായിരുന്ന അന്തരിച്ച സയ്യദ് അലി ഷാ ഗിലാനി.

1929 സെപ്റ്റംബർ 29 ന് വടക്കൻ കശ്മീരിലെ സോപോറിലായിരുന്നു ഗിലാനിയുടെ ജനനം. ഇന്നത്തെ പാകിസ്താനിൽ പെടുന്ന ലാഹോറിലെ ഓറിയന്റൽ കോളേജിലായിരുന്നു പഠനം. ചെറുപ്പകാലം മുതൽ തന്നെ ജമാ അത്തെ ഇസ്ലാമിയുമായി ആയിരുന്നു ഗിലാനിക്ക് ബന്ധം. ജമ അത്തെ ഇസ്ലാമി സ്ഥാപകനും കടുത്ത മതമൗലികവാദിയുമായിരുന്ന അബ്ദുൾ അല മൗദൂദിയായിരുന്നു ഗിലാനിയുടെ എക്കാലത്തെയും പ്രചോദനവും. കശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടന്ന എല്ലാ അതിക്രമങ്ങളിലും ഗിലാനി നിർണായക പങ്കു വഹിക്കുകയും ചെയ്തു.

സ്വന്തം മക്കളേയും ബന്ധുക്കളേയും മറ്റിടങ്ങളിൽ സുരക്ഷിതരാക്കിയതിനു ശേഷമായിരുന്നു കശ്മീരിൽ ഗിലാനി അഴിഞ്ഞാടിയത്. പരസ്യമായി പാകിസ്താനെ പിന്തുണച്ചു. കശ്മീർ പാകിസ്താനോട് ചേർക്കണമെന്ന് വാദിച്ചു. താനൊരിക്കലും ഇന്ത്യക്കാരനല്ലെന്നും മറ്റ് വഴിയില്ലാത്തതു കൊണ്ടാണ് ‌ഇന്ത്യൻ പാസ്പോർട്ട് കയ്യിൽ വെക്കുന്നതെന്നും ഗിലാനി ഒരിക്കൽ പറഞ്ഞു. ഒരിക്കൽ പുതിയ പാസ്പോർട്ടിന് അപേക്ഷിച്ച ഗിലാനിക്ക് നാഷണാലിറ്റി കോളം ഒഴിച്ചിട്ടതിനെ തുടർന്ന് പാസ്‌പോർട്ട് ലഭിക്കാത്ത അവസ്ഥയുണ്ടായി. പിന്നീട് ഇന്ത്യൻ എന്ന് എഴുതി ചേർത്തതിനു ശേഷമാണ് പാസ്പോർട്ട് ലഭിച്ചത്.

കശ്മീരിൽ ഓരോ ഭീകരൻ കൊല്ലപ്പെടുമ്പോഴും വൻ കലാപങ്ങൾ നടത്താൻ യുവാക്കളെ പ്രേരിപ്പിക്കാൻ ഇയാൾ മുൻപന്തിയിലായിരുന്നു. പാക് ചാര സംഘടനയായ ഐ.എസ്.ഐക്ക് അനുസരിച്ച് ഇന്ത്യക്കെതിരെ ഉപജാപങ്ങൾ നയിച്ചു. ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടപ്പോൾ അന്ത്യ നമസ്കാരം നടത്തി. 2008 ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ലഷ്കർ ഭീകരൻ ഹാഫിസ് സയിദിനെ എക്കാലവും ഗിലാനി പിന്തുണച്ചു.

കടുത്ത ഇന്ത്യ വിരുദ്ധനായ ഗിലാനി പക്ഷേ അയാളുടെ എല്ലാ രോഗങ്ങൾക്കും ചികിത്സ നടത്തിയത് ഇന്ത്യയിലെ പ്രധാനപ്പെട്ട ആശുപത്രികളിലായിരുന്നു. പാകിസ്താന്റെ ചെരുപ്പു നക്കിയും ഐഎസ്‌ഐയുടെ വിശ്വസ്തനായ നായയെന്നും വിഘടനവാദി നേതാക്കൾ പോലും ഗിലാനിയെ സംബോധന ചെയ്തു. ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് നിരവധി തവണ വീട്ടു തടങ്കലിലായ ഗിലാനി ഒരിക്കൽ പോലും പാകിസ്താൻ അനുകൂല നിലപാടിൽ നിന്ന് പിന്നാക്കം പോയില്ല. ഈ നിലപാടിന് പാകിസ്താന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ നിഷാൻ ഇ ഹൈദർ ഗിലാനിക്കു ലഭിച്ചു.

കശ്മീരിന്റെ അമിതാധികാരം എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ തീരുമാനം വിഘടനവാദികൾക്കും പാകിസ്താനും കനത്ത തിരിച്ചടി നൽകിയതോടെ ഗിലാനിയുടെ പതനവും ആരംഭിച്ചു. ഗിലാനിയോട് കശ്മീർ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല ചർച്ച കശ്മീരിലെ ജനങ്ങളോട് ചെയ്തുകൊള്ളാമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കി. നരേന്ദ്രമോദി സർക്കാരിന്റെ തന്ത്രപരവും കരുത്തുറ്റതുമായ നീക്കങ്ങൾ ഗിലാനിയെപ്പോലെയുള്ള കൊടും തീവ്രവാദികളുടെ അടിവേരറുത്തു. തങ്ങളുടെ വിശ്വസ്തനായ നായയ്‌ക്ക് ഇനി കടിക്കാനോ കുരയ്‌ക്കാൻ പോലുമോ കഴിയില്ലെന്ന് പാകിസ്താന് മനസ്സിലായതോടെ ഗിലാനിയുടെ പതനം പൂർണ്ണമാവുകയായിരുന്നു. ഏതൊരു രാജ്യദ്രോഹിക്കും ലഭിക്കുന്ന സ്വാഭാവികമായ നാണം കെട്ട അന്ത്യം.

Tags: PakistanKashmirSayyed Ali Sha Gilani
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ഇന്നലത്തെ ആയുധങ്ങൾ ഉപയോ​ഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാവില്ല, ഓപ്പറേഷൻ സിന്ദൂറിനിടെ പാക് ഡ്രോണുകളും മിസൈലുകളും സൈന്യം നിർവീര്യമാക്കി”: അനിൽ ചൗഹാൻ

മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ കറങ്ങിനടന്നു; പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

114 കാരനായ മാരത്തോൺ റണ്ണർ ഫൗജ സിം​ഗ് കാറിടിച്ച് മരിച്ച സംഭവം; 30 കാരൻ അറസ്റ്റിൽ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് കാന്തപുരം അബൂബക്കർ മുസ്ലിയാര്‍ ഇടപെട്ടതുകൊണ്ടാണെന്ന വാദം പൊളിഞ്ഞു, പ്രതികരിച്ച് യെമനിലെ സാമൂഹികപ്രവർത്തകൻ

ക്ഷേത്രത്തിന്റെ വാതിൽ പൊളിച്ചു, ദേവിക്ക് ചാർത്തിയിരുന്ന സ്വർണാഭരണങ്ങളും കിരീടവും കൈക്കലാക്കി, വരാന്തയിൽ സുഖഉറക്കം; കള്ളനെ കൈയ്യോടെ പൊക്കി നാട്ടുകാർ

Latest News

താന്‍ മരിച്ചാൽ അതിന് ഉത്തരവാദി അയാളും കുടുംബവും; പരാതി മുഖ്യമന്ത്രിയും ഡിജിപിയും അവ​ഗണിച്ചു; എലിസബത്ത് ജീവനൊടുക്കാൻ ശ്രമിച്ചതായി വിവരം

ഗർഭിണിയുടെ വയറ്റിലും മയക്കുമരുന്ന് ക്യാപ്സ്യൂളുകൾ; ശരീരത്തിനുള്ളിൽവച്ച് പൊട്ടിയാൽ ഉടനടി മരണം; ലഹരി കടത്തിന്റെ ഞെട്ടിക്കുന്ന രീതികൾ

തലാലിന്റെ കുടുംബത്തെ ചൊടിപ്പിച്ചത് ഇന്ത്യയിൽ നടക്കുന്ന കുപ്രചാരണങ്ങൾ; ക്രെഡിറ്റ് തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്; തിരിച്ചടിയാകുമെന്ന് അഡ്വ.ദീപ ജോസഫ്

പൊലീസുകാർ എന്ന വ്യാജേനയെത്തി, യുവാവിനെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ച് കസബ പൊലീസ്

വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുന്നു; കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ നിന്ന് വേടന്റെയും ​ഗൗരി ലക്ഷ്മയുടെയും പാട്ടുകൾ ഒഴിവാക്കും

രണ്ട് കുട്ടികളുടെ അമ്മയായ കാമുകിയുമായി കറങ്ങണം; കാർ മോഷ്ടിച്ച് രൂപമാറ്റം വരുത്തി; 19 കാരൻ അൽസാബിത്ത് പിടിയിൽ

വിപഞ്ചികയുടെ മരണത്തിൽ സംശയങ്ങൾ ഏറെ, അതിനാലാണ് കുട്ടിയുടെ സംസ്കാരം തടഞ്ഞത്; ഇന്ത്യൻ പൗരന് കിട്ടേണ്ട നീതി കിട്ടണം: കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies